Author: Updates

രാജ്യത്തെ വളര്‍ന്ന് കൊണ്ടിരിക്കുന്ന എഫ് എം സി ജി വിഭാഗത്തിലേക്ക് അംബാനിയുടെ ഇന്‍ഡിപെന്‍ഡന്‍സും എത്തുന്നു. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡാണ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരില്‍ എഫ് എം സി ജി വിഭാഗത്തിലേക്ക് എത്തുന്നത്. അംബാനിയുടെ പ്രധാന എതിരാളി അദാനിയെ നിരിടുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. അദാനി വില്‍മര്‍ ലിമിറ്റഡിന്റെ രാജ്യത്തെ വലിയ സ്വീകാര്യതയാണ് അംബാനിയെയും ഇതിലേക്ക് എത്തിച്ചിരിക്കുന്നത്. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര, പരിപ്പ്, ബിസ്‌ക്കറ്റ്, സൂര്യകാന്തി, നിലക്കടല എണ്ണ, ഗോതമ്പ് പൊടി, കുപ്പിവെള്ളം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളാണ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരില്‍ റിലയന്‍സ് വിപണിയില്‍ എത്തിക്കന്നത്. കടുത്ത മത്സരം നേരിടുന്ന ഈ മേഖലില്‍ അദാനിക്കെ്പ്പം ഐ ടി സി, ടാറ്റ, പതഞ്ജലി ഫുഡ്‌സ് എന്നിവയാണ് മത്സരിക്കുന്നത്. റിലയന്‍സിന്റെ പുതിയ നീക്കം വരും ദിവസങ്ങളില്‍ വലിയ മത്സരത്തിലേക്ക് നയിക്കുമെന്നാണ് വിവരം. എപ്പോഴും ഓഫറുകള്‍ നല്‍കുന്ന റിലയന്‍സ് എഫ് എം സി ജി മേഖലയിലും വലിയ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ഒപ്പം നിര്‍ത്തുവനായിരിക്കും ശ്രമിക്കുക. ഓഫര്‍…

Read More

വാര്‍ത്താസമ്മേളനത്തില്‍ പാക് മാധ്യമപ്രവര്‍ത്തകന് വായടപ്പിച്ചുള്ള മറുപടി നല്‍കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ, കാബൂള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നീവ്രവാദം ദക്ഷീണേഷ്യ എത്രനാള്‍ കാണുമെന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി, പാകിസ്ഥാന്‍ എത്രകാലം തീവ്രവാദം ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നുവെന്ന് പാക് മന്ത്രി നിങ്ങളോട് പറയുമെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. ലോക ജനത വിഡ്ഡികളല്ല, ലോകം ഒന്നും മറക്കില്ല. തീവ്രവാദം പ്രചരിപ്പിക്കുന്നവരെയും അതില്‍ ഏര്‍പ്പെടുന്നവരെയും ലോകത്തിന് അറിയാം. ചര്‍ച്ച മറ്റെന്തെങ്കിലുമാക്കി മാറ്റിയെന്നു കരുതി അത് നിങ്ങള്‍ക്ക് ഒളിപ്പിക്കുവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് എല്ലാം അറിയാം. സ്വന്തം പ്രവര്‍ത്തികളില്‍ കളങ്കരഹിതമാകുകയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ച, പുരോഗതി, വികസനം തുടങ്ങിയ കാര്യങ്ങളില്‍ ലോകം എന്താണോ ചെയ്യുന്നത് അത് ചെയ്യുക. നിങ്ങളുടെ ചാനല്‍ വഴി ഇത് ജനങ്ങളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read More

ന്യൂഡല്‍ഹി. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളം മാത്രമാണ് ദേശീയ പാത വികസനത്തിന് പദ്ധതി ചെലവിന്റെ 25 ശതമാനം നല്‍കുന്നതെന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് വി മുരളീധരന്‍ രംഗത്തെത്തിയത്. അല്‍ സംസ്ഥാനമായ കര്‍ണാടകം ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുത്തപ്പോള്‍ ചെലവിന്റെ 30 ശതമാനവും റിങ് റോഡുകളുടെ ഏറ്റെടുക്കലിന് 50 ശതമാനവും തുക ചെലവാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തമിഴ്‌നാട്ടില്‍ എലിവേറ്റഡ് ഹൈവേകളുടെ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി ചെലവാക്കുന്ന 470 കോടി രൂപയില്‍ 50 ശതമാനം സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിനും കര്‍ണാടകത്തിനും പുറമേ ഹിമാചല്‍ പ്രദേശ്, ഉത്തരപ്രദേശ്, തെലങ്കാന, ഒറീസ എന്നി സംസ്ഥാനങ്ങള്‍ ചെലവിന്റെ 50 ശതമാനവും ബിഹാര്‍ നൂറ് ശതമാനവും ചെലവഴിക്കുന്നുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു. ദേശീയ പാതാ നിര്‍മാണത്തിന്റെ ചെലവ് പൂര്‍ണമായും ദേശീയ പാത അതോറിറ്റിയാണ് വഹിക്കുന്നത്. ഭൂമി ഏറ്റെടുക്കലിനാണ് കേരളം 25 ശതമാനം തുക വഹിക്കേണ്ടത്. അല്ലാതെ ഭൂമി ഏറ്റെടുക്കുവാന്‍ സാധിക്കില്ല.…

Read More

സ്വകാര്യബസുകള്‍ ഓടുന്ന ഇരുനൂറോളം റൂട്ടുകള്‍കൂടി കെ എസ് ആര്‍ ടി സി ഏറ്റെടുക്കുന്നു. പെര്‍മിറ്റ് പുതുക്കാത്ത 140 കിലോമീറ്റര്‍ പരിധി നിശ്ചയിച്ച ഓര്‍ഡിനറി ബസുകളുടെ റൂട്ടുകളാണ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുക. 470 സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റുണ്ടായിരുന്ന റൂട്ടുകളില്‍നിന്ന് 241 എണ്ണം വര്‍ഷങ്ങള്‍ക്കുമുമ്പ് കെ എസ് ആര്‍ ടി സി ഏറ്റെടുത്തിരുന്നു. ഈ റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചറുകള്‍ ഓടിച്ചു. സ്വകാര്യബസുകളാകട്ടെ ഓര്‍ഡിനറി ബസുകളുടെ നിരക്കില്‍ ഓടുകയും ചെയ്തു. ഇത് കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കി. പിന്നീട് ഓര്‍ഡിനറി ബസുകള്‍ക്ക് ദൂരപരിധി 140 കിലോമീറ്ററായി നിശ്ചയിച്ചു. ദൂരനിര്‍ണയം സംബന്ധിച്ച് കോര്‍പ്പറേഷനും സ്വകാര്യബസുടമകളും തമ്മിലുള്ള നിയമപോരാട്ടത്തില്‍ പലതവണ ഹൈക്കോടതിയുടെയും സര്‍ക്കാരുകളുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ഇടപെടലുണ്ടായി. 140 കിലോമീറ്ററില്‍ താഴെ ഓടാന്‍ പെര്‍മിറ്റുള്ള സ്വകാര്യബസുകളില്‍ പലതും ദൂരപരിധി കണക്കാക്കാതെ സര്‍വീസ് നടത്തുന്നതായി പരാതിയുണ്ടായിരുന്നു. ഇത് നിയമവിരുദ്ധമായതിനാല്‍ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കിക്കിട്ടുന്നത് തടസ്സപ്പെട്ടു. ബസുടമകള്‍ ഈ വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഉള്‍പ്രദേശങ്ങളില്‍ യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍…

Read More

തിരുവനന്തപുരം. വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിച്ചുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ തിരികെ ലഭിക്കും. ഇവര്‍ മൂന്ന് മാസം മുമ്പാണ് കുട്ടിയെ അമ്മത്തെട്ടിലില്‍ ഉപേക്ഷിച്ചത്. പ്രണയകാലത്തെ ഗര്‍ഭം ഒളിപ്പിച്ചു വിവാഹിതരായ യുവാവും യുവതിയും സദാചാരഭീതി മൂലമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പറയുന്നു. ഡി എന്‍ എ പരിശോധന ഫലം അനുകൂലമായതോടെ കുഞ്ഞിനെ വൈകാതെ അമ്മയ്ക്ക് കൈമാറും. നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി. മൂന്ന് മാസം മുമ്പാണ് ഇരുവരും കുട്ടിയെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്. പ്രണയകാലത്തെ ഗര്‍ഭം ഒളിപ്പിച്ച് വെയ്ക്കുവാന്‍ കാരണം സമൂഹത്തിന്റെ വിചാരണ ഭയന്നാണെന്നും. വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിച്ചുവെന്ന് പറഞ്ഞാല്‍ വീട്ടുകാരും നാട്ടുകാരും എങ്ങനെ അതിനെ സ്വീകരിക്കുമെന്ന് ഭയന്നിരുന്നതായും കുഞ്ഞിന്റെ പിതാവ് പറയുന്നു. വിവാഹം നടക്കുമ്പോള്‍ യുവതി എട്ട് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്ത് വാടക വീട് എടുത്ത് താമസിച്ചു. മേയില്‍ കുട്ടി ജനിച്ചു. തുടര്‍ന്ന് ജൂലൈ 17ന് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം ഇരുവര്‍ക്കും കടുത്ത മാനസ്സിക…

Read More

നടനും നിര്‍മ്മാതാവുമായ പൃഥിരാജ്, ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകള്‍ അരിച്ചു പെറുക്കി ഇന്‍ക്‌സംടാക്‌സ്. മലയാള സിനിമാ നിര്‍മ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും വന്‍ സാമ്പത്തിക തിരിമറികള്‍ നടക്കുന്നു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വിഭാഗം റെയ്ഡ് നടത്താന്‍ എത്തിയത്, ആദായ നികുതി വകുപ്പിന്റെ കേരള, തമിഴ്നാട് ടീമുകളാണ് പരിശോധനന നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടിലാണ് പരിശോധന നടത്തിയത്. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിവൈകിയാണ് അവസാനിച്ചത്. പരിശോധന നടക്കുമ്പോള്‍ ആന്റണി പെരുമ്പാവൂര്‍ വീട്ടിലുണ്ടായിരുന്നതായാണ് വിവരം. ആറ് ടാക്‌സി കാറുകളിലായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. റെയ്ഡ് വിവരം ലോക്കല്‍ പോലീസിനെ അറിയിച്ചിരുന്നില്ല. പരിശോധന സംബന്ധിച്ച് മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെ വീടുകളില്‍ റെയ്ഡ് തുടരുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാഴാഴ്ച രാവിലെ 7.45 ന് ഒരേ…

Read More

തിരുവനന്തപുരം. ജി എസ് ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന് ജി എസ് ടി നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്നും ലഭിക്കുവാന്‍ ഉള്ളത് 780 കോടിയാണെന്ന് മന്ത്രി സമ്മതിച്ചു. ഒക്ടോബറില്‍ നിയമസഭയില്‍ അദ്ദേഹം കേന്ദ്രത്തില്‍ നിന്നും നഷ്ടപരിഹാരമായി 4466 കോടി രൂപ ലഭിക്കുവാന്‍ ഉണ്ടെന്നാണ് പറഞ്ഞത്. പിന്നീട് കേന്ദ്രസര്‍ക്കാരിന് അയച്ച കത്തിലും നഷ്ടപരിഹാരമായി 1548 കോടി രൂപ ലഭിക്കുവാന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. ജി എസ് ടി നഷ്ടപരിഹാരം ലോക്‌സഭയില്‍ ഉയര്‍ത്തിയ ശശി തരൂര്‍ കേരളത്തിന് 4466 കോടി രൂപ നല്‍കുവാന്‍ ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ കേരളത്തിന് 780 കോടി മാത്രമാണ് നല്‍കുവാന്‍ ഉള്ളതെന്നും ഈ തുക കേരളം ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മുറയ്ക്ക് നല്‍കുമെന്നും വ്യക്തമാക്കി. സംസ്ഥാനവും കേന്ദ്രവും വിത്യസ്ത കണക്കുകള്‍ പുറത്ത് പറയവെയാണ് നഷ്ടപരിഹാര വിഷയത്തില്‍ വ്യക്തതവരുത്തി ധനമന്ത്രി ബാലഗോപാല്‍ ഇപ്പോള്‍ രംഗത്തെത്തിയത്. ഫേയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയത്. പ്രതിവര്‍ഷം 12000 കോടിയുടെ കുറവാണ്…

Read More

ന്യൂഡല്‍ഹി. അമേരിക്കയുമായി ചേര്‍ന്ന് ഇന്ത്യ താവാങ്ങിലെ യാംഗ്‌സിയില്‍ നടത്തിയ സംയുക്ത സൈനിക അഭ്യാസമാണ് ചൈനീസ് സൈന്യത്തെ പ്രകോപിപ്പിക്കുവാന്‍ കാരണം. എന്നാല്‍ ഇന്ത്യ സൈനിക അഭ്യാസങ്ങളില്‍ നിന്നും പിന്മാറുവാന്‍ തയാറല്ലെന്നു ചൈനയ്ക്ക് വ്യക്തമായ മറുപടി നല്‍കുന്ന രീതിയിലാണ് കിഴക്കന്‍ മേഖലയില്‍ തന്നെ മറ്റൊരി അഭ്യാസത്തിന് വ്യോമസേന മുന്നോട്ട് വന്നത്. കിഴക്കന്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ ഇന്നലെയാരംഭിച്ച ദ്വിദ്വിന അഭ്യാസത്തില്‍ മറ്റ് സൈനികവിഭാഗങ്ങള്‍ പങ്കെടുക്കുന്നില്ല. അതേസമയം, അഭ്യാസം മുമ്പ് തീരുമാനിച്ചതാണെന്നും അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷവുമായി ഇതിന് ബന്ധമില്ലെന്നും വ്യോമസേന വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ശക്തമാകുന്ന ഈ അവസരത്തില്‍ വ്യോമാഭ്യാസം വളരെ ശ്രദ്ധലഭിക്കുന്ന ഒന്നാണ്. കാരണം ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുമ്പോള്‍ ചൈനയെ ആകാശത്തും ഇന്ത്യ പ്രതിരോധിക്കും എന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. അരുണാചല്‍ പ്രദേശില്‍ യുദ്ധവിമാനം ഇറങ്ങുവാന്‍ കഴിയുന്ന വ്യോമതാവളങ്ങള്‍ ഉണ്ടെങ്കിലും അവിടെ യുദ്ധവിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യുവാന്‍ സാധിക്കില്ല. അതിനാല്‍ അസമിലെ തേസ്പുര്‍, ജോര്‍ഹട്ട്, ഛാബുവ, ബംഗാളിലെ ഹാഷിമാര എന്നി…

Read More

സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് ഷെഫീക്കിന്റെ സന്തോഷം എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള തര്‍ക്കം. ഓരോ ദിവസം പിന്നിടുമ്പോഴും ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയാണ്. ഇതിനിടെ ഇരുവരുടെയും സുഹൃത്തായ ടിനി ടോം ബാലയ്ക്കും ഉണ്ണി മുകുന്ദനും ഒപ്പം ഉള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഈ സമയവും കടന്ന് പോകും എപ്പോഴും സുഹൃത്തുക്കളായിരിക്കണമെന്നാണ് ടിനി ടോം ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നിര്‍മാതാവായ ഉണ്ണി മുകുന്ദന്‍ തന്നില്ലെന്നാണ് നടന്‍ ബാല പറയുന്നത്. തനിക്ക് പുറമേ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പണം ലഭിച്ചില്ലെന്ന് ബാല അവകാശപ്പെടുന്നു. ബാലയുടെ പ്രതികരണത്തെ തുടര്‍ന്ന് വലിയ ചര്‍ച്ചയാണ് നടന്നത്. എന്നാല്‍ ഇതിലെ എല്ലാം ശക്തമായി എതിര്‍ത്ത് ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. അതേസമയം ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി ബാല പറയുന്നു.

Read More

തിരുവനന്തപുരം. നടന്‍ ഇന്ദ്രന്‍സിനെ നിയമസഭയില്‍ പരിഹസിക്കുന്ന പരാമര്‍ശവുമായി മന്ത്രി വി എന്‍ വാസവന്‍. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന വേളയിലാണ് മന്ത്രി നടന്‍ ഇന്ദ്രന്‍സിന്റെ പേര് എടുത്ത് പറഞ്ഞ് പരിഹസിച്ചത്. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലായി എന്ന് മന്ത്രി പറഞ്ഞു. അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സഭാ രേഖകളില്‍ നിന്നും പരാമര്‍ശം നീക്കം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം. 2022 ലെ കേരള സംഘം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാപ്പോഴാണ് മന്ത്രി ഈ രീതിയില്‍ പ്രതികരിച്ചത്. അതേസമയം മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മന്ത്രിയുടെ വാക്കുകള്‍ ബോഡിഷെയ്മിങ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സൂര്യനസ്തമിക്കാത്ത ബ്രീട്ടീഷ് സാമ്രാജ്യത്തത്തില്‍ നിന്നും ഭരണം ഏറ്റെടുത്തവരാണ് കോണ്‍ഗ്രസ് ഇപ്പോള്‍ എവിടെയെത്തി. യാഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി…

Read More