Author: Updates

മാസങ്ങളായി പൊതുവേദികളില്‍ വരാതിരിക്കുന്ന ചൈനയിലെ ശതകോടീശ്വരനും ആലിബാബ കമ്പനിയുടെ ഉടമയുമായ ജാക് മാ ആറുമാസമായി ജീവിക്കുന്നത് ടോക്കിയോയില്‍ എന്ന് വിവരം. മാസങ്ങളായി ജാക് മാ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരിന്ന അദ്ദേഹം ജപ്പാനിലുണ്ടെന്ന വിവരം രാജ്യാന്തര മാധ്യമങ്ങളാണു പുറത്തുവിട്ടത്. 2020ല്‍ ഷാങ്ഹായില്‍ നടത്തിയ പ്രസംഗത്തില്‍ ചൈനയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ചതിന് പിന്നാലെയാണ് മാ പൊതുവേദിയില്‍നിന്ന് അപ്രത്യക്ഷനായത്. വിഷയത്തില്‍ ചൈനീസ് ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഒരുപാട് ദുരൂഹകഥകള്‍ പ്രചരിച്ചിരുന്നു. ജപ്പാനില്‍ താമസമാക്കിയ മാ, യുഎസിലേക്കും ഇസ്രയേലിലേക്കും ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മായുടെ ആലിബാബ ഗ്രൂപ്പിലെ ആദ്യകാല നിക്ഷേപകരായ, ടോക്കിയോ ആസ്ഥാനമായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ സ്ഥാപകന്‍ മസയോഷി സണിന്റെ അടുത്ത സുഹൃത്താണു മാ. ടോക്കിയോയില്‍ നിരവധി സ്വകാര്യ ക്ലബുകളില്‍ മാ അംഗത്വമെടുത്തു. പഴ്‌സനല്‍ ഷെഫ്, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ കൂടെയുണ്ട്. മോഡേണ്‍ ആര്‍ട്ടിന്റെ വലിയ ശേഖരവും ഇദ്ദേഹത്തിനുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ ഏറ്റവും പ്രബലനായ വ്യവസായി ആയ മായെ, സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ വീട്ടുതടങ്കലിലാക്കിയെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.…

Read More

ന്യൂഡല്‍ഹി. ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ ലോക്ത്ത വളര്‍ന്ന് വരുമ്പോള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പീ റീട്ടെയ്‌ലിന്റെ പരീക്ഷണങ്ങള്‍ ആരംഭിച്ചു. ആദ്യ ഘട്ട പരീക്ഷണം ഭാഗമായി മുംബൈ, ബെംഗളൂരു, ഭൂവനേശ്വര് എന്നി നഗരങ്ങളില്‍ ഡിസംബര്‍ ഒന്നിന് നടക്കും. തുടര്‍ന്ന് കൊച്ചി, അഹമ്മദാബാദ്, ഗാങ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, ലക്‌നൗ, പാട്‌ന, ഷിംല എന്നി നഗരങ്ങളിലും നടക്കും. അച്ചടിച്ച നോട്ടിന് പകരം മൊബൈല്‍ ആപ്പില്‍ കൊണ്ട് നടക്കുവാന്‍ കഴിയുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ഇ രൂപ. രാജ്യം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കിയെന്ന് കരുതി നോട്ടുകള്‍ നിര്‍ത്തലാക്കണം എന്നില്ല. അച്ചടിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നത് പോലെ ഡിജിറ്റല്‍ കറന്‍സിയും കൈമാറ്റം ചെയ്യുവാന്‍ സാധിക്കും. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരു വ്യക്തിക്ക് അച്ചടിച്ച കറന്‍സി ഉയോഗിച്ച് കടയില്‍ നിന്നും സാധനം വാങ്ങാമെന്നപോലെ ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ചും പണമിടപാട് നടത്താം. അക്കൗണ്ടില്‍ കിടക്കുന്ന പണത്തിന്റെ ഡിജിറ്റല്‍ രൂപമെന്നതിനേക്കാള് സ്വന്തമായി മൂല്യമുള്ളതാണ് ഇ റുപ്പി. എങ്ങനെ ഉപയോഗിക്കാം…

Read More

ഭാവിയുടെ ഗതാഗത മാര്‍ഗം എന്നാണ് ഡ്രോണുകള്‍ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഈ ഗതാഗതമാര്‍ഗം ഇന്നും ശൈശവ ദശ പിന്നിട്ടിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ കൃഷിയിലും ചിത്രീകരണങ്ങള്‍ക്കും മറ്റ് നിരവധി ഉപയോഗങ്ങള്‍ക്കും ഡ്രോണകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അവയെല്ലാം കേരളത്തിന് വെളിയില്‍ ഉള്ളതോ അല്ലെങ്കില്‍ രാജ്യത്തിന് പുറത്തുള്ളതോ ആയിരിക്കും. എന്നാല്‍ കേരളത്തില്‍ നിന്നും ആഫ്രിക്കന്‍ പാടങ്ങളില്‍ വരെ എത്തിയ ഒരു സ്റ്റാര്‍ട്ടപ്പ് ഉണ്ട്. ചേര്‍ത്തല സ്വദേശികളായ സഹോദരങ്ങളുടെ നേതൃത്വത്തിലാണ് ഫ്യൂസലേജ് ഇന്നവേഷന്‍ എന്ന സ്റ്റര്‍ട്ടപ്പ കൊച്ചിയില്‍ ആരംഭിക്കുന്നത്. ദേവന്‍ ചന്ദ്രശേഖരന്‍, സഹോദരി ദേവിക എന്നിവരണ് ഫ്യൂസലേജ് ഇന്നവേഷന്റെ അമരക്കാര്‍. ദേവന്‍ എയറോനോട്ടിക്കല്‍ എന്‍ജിനിയറിംഗിലും ദേവിക ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗിലും ബിരുദധാരികളാണ്. രാജ്യാന്തര കാര്‍ഷിക ഗവേഷണ സ്ഥാപനമായ ഇക്രിസാറ്റുമായി സഹകരിച്ചാണ് പദ്ധതി. ആഫ്രിക്കയില്‍ മൊറോക്കോയിലാണ് ഇവരുടെ ഡ്രോണുകള്‍ ആദ്യം എത്തുന്നത്. ഇക്രിസാറ്റിന്റെ മൊറോക്കയിലെ യൂണീറ്റ് കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. കരിമ്പ്, ബാര്‍ലി, ഉരുളക്കിഴങ്ങ്, ഗോതമ്പ് എന്നിവ വ്യാപകമായി കൃഷി ചെയ്യുന്ന രാജ്യമാണ് മൊറോക്കോ. മൊറോക്കോയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മറ്റ്…

Read More

ലോകകപ്പ് ഫുട്ബോളിന്റെ ഈ ദിവസങ്ങളില്‍ ഹിഗ്വിറ്റ എന്നു കേട്ടാല്‍ കൊളംബിയയുടെ മുന്‍ഗോളി ഹിഗ്വിറ്റയേയും ശശി തരൂര്‍ എന്നു കേട്ടാല്‍ പുതിയ വിവാദം വല്ലതും എന്നും ഓര്‍ക്കുന്നവരുണ്ടാകാം. എന്നാല്‍ ശക്തമായ തിരക്കഥയുടെ പിന്‍ബലത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഡിസംബറില്‍ റിലീസിനൊരുങ്ങുന്ന പുതിയ സിനിമയാണ് ഹിഗ്വിറ്റ. സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സും മാംഗോസ് ആന്റ് കോക്കനട്ടും ചേര്‍ന്നവതരിപ്പിക്കുന്ന ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ത് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഹിഗ്വിറ്റയുടെ ഫസ്റ്റ്-ലുക്ക് പോസ്റ്റര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ശശി തരൂര്‍ അവതരിപ്പിച്ചു. പിന്നാലെ തന്റെ ഫേസ്ബുക്ക് പേജിലും അത് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഹിഗ്വിറ്റയിലെ അഭിനേതാക്കളായ സുരാജ് വെഞ്ഞാറമ്മൂട്, ധ്യാന്‍ ശ്രീനിവാസന്‍, മനോജ് കെ ജയന്‍, പുതുമുഖം സങ്കീര്‍ത്തന തുടങ്ങിയവരും അവരുടെ സമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ ഹിഗ്വിറ്റയുടെ ഫസ്റ്റ്-ലുക്ക് പോസ്റ്റര്‍ പങ്ക് വെച്ചു. ഫാസില്‍ നാസര്‍ ഛായാഗ്രഹണവും, പ്രസീദ് നാരായണ്‍ എഡിറ്റിംഗും നിര്‍വഹിച്ച ഹിഗ്വിറ്റയുടെ സംഗീതം രാഹുല്‍ രാജും പശ്ചാത്തലസംഗീതം…

Read More

കൊച്ചി: ആംവേ ഇന്ത്യ ചര്‍മ്മ ആരോഗ്യ സംരക്ഷണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പ്രീമിയം സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി.ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ ചര്‍മ്മാരോഗ്യത്തിനും പോഷകങ്ങള്‍ ആവശ്യമാണെന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്. ആദ്യഘട്ടത്തില്‍, ആന്റി-ഏജിംഗ് ശ്രേണിയായ സൊല്യൂഷന്‍ സെറ്റുകളാണ് അവതരിപ്പിക്കുന്നത്. ന്യൂട്രിലൈറ്റ് ഫാമുകളില്‍ നിന്നുള്ള സസ്യാധിഷ്ഠിത ബൊട്ടാണിക്കല്‍സ് കൊണ്ട് സമ്പുഷ്ടമാണ് പാരബെന്‍ രഹിതമായ ആന്റി-ഏജിംഗ് ഉത്പന്നങ്ങള്‍. റിന്യൂവിങ് ഫോം ക്ലെന്‍സര്‍, റിന്യൂവിങ് സോഫ്റ്റനിങ് ടോണര്‍,റിന്യൂവിങ് റീ ആക്ടിവേഷന്‍ ക്രീം, റിന്യൂവിങ് റീആക്ടിവേഷന്‍ ഡേ ക്രീം എസ്പിഎഫ് 30,റിന്യൂവിങ് റീആക്ടിവേഷന്‍ ഡേ ലോഷന്‍ എസ്പിഎഫ് 30,റിന്യൂവിങ് റീ ആക്ടിവേഷന്‍ ഐ ക്രീം, ഫേര്‍മിംഗ് അള്‍ട്രാ ലിഫ്റ്റിംഗ് ക്രീം എന്നിവയാണ് ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ ആന്റി-ഏജിംഗ് ശ്രേണിയിലെ ഉല്‍പ്പന്നങ്ങള്‍. ഇന്നത്തെ ആരോഗ്യബോധമുള്ള ഉപഭോക്താക്കള്‍ കൂടുതല്‍ പോഷകങ്ങളുള്ള ഉല്‍പ്പന്നങ്ങളാണ് അന്വേഷിക്കുന്നത്. സസ്യാധിഷ്ഠിത സപ്ലിമെന്റേഷനില്‍ 80 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ബ്രാന്‍ഡായ ന്യൂട്രിലൈറ്റിനൊപ്പം, പോഷകാഹാരത്തിലെ ഞങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, ശാസ്ത്രത്തില്‍ നിന്നും…

Read More

കൊച്ചി. ഇവി സ്‌കൂട്ടര്‍ ബ്രാന്‍ഡായ എഥര്‍ എനര്‍ജിയുടെ രണ്ടാമത്തെ നിര്‍മ്മാണകേന്ദ്രം ഉദ്ഘാടനം ചെയ്തു. 300,000ചതുരശ്ര അടിയുള്ള നിര്‍മ്മാണകേന്ദ്രം തമിഴ്നാട്ടിലെ ഹൊസൂരിലാണ് ഉദ്ഘാടനം ചെയ്തത്. കമ്പനിയുടെ മുന്‍നിര സ്‌കൂട്ടറുകളായ എഥര്‍450, 450എക്സ് എന്നിവയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനായി ഉല്‍പ്പാദനശേഷി പ്രതിവര്‍ഷം 420,000 യൂണിറ്റായി വികസിപ്പിക്കാന്‍ സഹായിക്കുന്നതാണ് പുതിയ കേന്ദ്രം. നിക്ഷേപവും നവീകരണവും നടത്തി സുരക്ഷിതവും വിശ്വസനീയവുമായ ഉല്‍പ്പന്നങ്ങള്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് യൂണിറ്റുകളുള്ള പുതിയ നിര്‍മാണകേന്ദ്രം ആരംഭിച്ചിരിക്കുന്നതെന്നു എഥര്‍ എനര്‍ജി സഹസ്ഥാപകനും സിടിഒയുമായ സ്വപ്നില്‍ ജെയിന്‍ പറഞ്ഞു. രാജ്യത്തെ പ്രാദേശിക ഉല്‍പ്പാദനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ഭാരത്‌നു അനുസൃതമായിയാണ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നതെന്നും. നിലവില്‍ ഓരോ സ്‌കൂട്ടറും അതിന്റെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കാന്‍ 1500-ലധികം കര്‍ശനമായ പരിശോധനകളിലൂടെ കടന്നു പോകുന്നതായും സ്വപ്നില്‍ ജെയിന്‍ പറഞ്ഞു. 2023 മാര്‍ച്ചോടെ 100 നഗരങ്ങളിലായി ഏകദേശം 150 എക്സ്പീരിയന്‍സ് സെന്ററുകളിലേക്ക് വ്യാപിപ്പിച്ച് പുതിയ വിപണികളിലേക്ക് റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എഥര്‍എനര്‍ജി പദ്ധതിയിടുന്നു. ഇവി വ്യവസായത്തിന്റെ…

Read More

കൊച്ചി: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ഭാവന ഷറഫുദ്ദീന്‍ ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു. സരിഗമ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ ആണ് പകര്‍പ്പ് അവകാശം. കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഭാവന, ഷറഫുദ്ധിന്‍, അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, അതിരി ജോ, ഷെബിന്‍ ബെന്‍സെന്‍, സയനോര ഫിലിപ്പ്, രശ്മി സതീഷ്, സരിഗമ വിനു സേവിയര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങി വന്‍ താര നിരയുടെ സാന്നിധ്യത്തിലാണ് ഓഡിയോ റിലീസ് ചടങ്ങ് നടന്നത്. ചടങ്ങില്‍ മറാത്തി സംഗീത സംവിധായകന്‍ നിഷാന്ത് രാംടെക്കേ സംഗീതം ചെയ്ത ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി. എന്നു തുടങ്ങുന്ന കല്യാണപ്പാട്ട് ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ സയനോര ഫിലിപ്പ്, രശ്മി സതീഷ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. താരതമ്യേന മലയാളത്തിലെ നവാഗത ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്കാണ് ഗാനങ്ങള്‍ സരിഗമ സ്വന്തമാക്കിയത്. ചിത്രത്തിലെ നാലു ഗാനങ്ങളും മറ്റു അനുബന്ധ മ്യൂസിക്കുകളുമാണ് സരിഗമ പ്രേക്ഷകരിലെത്തിക്കുക. മാജിക് ഫ്രെയിംസ് ആണ്…

Read More

കൊച്ചി. ഇ-കൊമേഴ്‌സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്‌സ് കമ്പനിയായ പെപ്പര്‍ഫ്രൈയുടെ പുതിയ സ്റ്റുഡിയോ കൊച്ചിയില്‍ ആരംഭിച്ചു. ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനും, ഹോം, ലിവിങ് സ്‌പേസ് തുടങ്ങിയ വിപണികളില്‍ ഒമ്‌നി ചാനല്‍ ബിസിനസ് രൂപപ്പെടുത്താനുമുള്ള കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഓഫ്‌ലൈന്‍ വിപുലീകരണം. രാജ്യത്ത് 200ലേറെ സ്റ്റുഡിയോകളുള്ള പെപ്പര്‍ഫ്രൈക്ക് നൂറിലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. പെപ്പര്‍ഫ്രൈ സ്റ്റുഡിയോ ഇന്ത്യയിലെ ഫര്‍ണിച്ചര്‍ റീട്ടെയില്‍ മേഖലയെ മാറ്റിമറിച്ചു. രാജ്യത്തുടനീളമുള്ള എഫ്ഒഎഫ്ഒ സ്റ്റുഡിയോകളുടെ വിപുലീകരത്തിലൂടെയാണ് കമ്പനിയുടെ ഓമ്‌നിചാനല്‍ തന്ത്രം മുന്നോട്ടുകൊണ്ടുപോകുന്നു. നിലവില്‍ 90-ലധികം പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നു. മെസര്‍സ് ചെറിയാന്‍ കണ്ടത്തില്‍ മാര്‍ക്കറ്റിങ്ങിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച പുതിയ സ്റ്റുഡിയോ 1400 ചതുരശ്രഅടി വിസ്താരത്തില്‍ കൊച്ചി, കാക്കനാട് കാവനാട്ട് ബില്‍ഡിങ്ങിലാണ് സ്ഥിതി ചെയ്യുന്നത്. ഫര്‍ണിച്ചറുകളുടെയും ഹോം ഉല്‍പ്പന്നങ്ങളുടെയും വലിയ കാറ്റലോഗ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. കമ്പനിയുടെ ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്റുകള്‍ ഉപഭോക്താക്കള്‍ക്ക് ഡിസൈന്‍ സംബന്ധിച്ച ഉപദേശവും നല്‍കും. കേരളത്തിലെ ഹോം, ലിവിങ് സ്‌പേസ് ഉപഭോക്താക്കളുടെ തനതായ ആവശ്യങ്ങള്‍ക്കനുസൃതമായി വ്യക്തിഗത ഷോപ്പിങ് അനുഭവം നല്‍കാനാണ്…

Read More

കൊച്ചി. മലയാളി സ്റ്റാര്‍ട്ടപ്പായ ഫാര്‍മേര്‍സ് ഫ്രഷ് സോണിന് ഫിക്കി അഗ്രി സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം. ഫിക്കിയുടെ അഞ്ചാമത് അഗ്രി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകളില്‍ ‘ദി മോസ്റ്റ് ഇന്നൊവേറ്റീവ് അഗ്രി സ്റ്റാര്‍ട്ടപ്പ്’ പുരസ്‌കാരമാണ് ഫാര്‍മേര്‍സ് ഫ്രഷ് ലഭിച്ചത്. ന്യൂ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫാര്‍മേഴ്സ് ഫ്രഷ് സോണിന്റെ സഹസ്ഥാപകനും സിഇഒയുമായ പ്രദീപ് പി എസിന് കൃഷി, കര്‍ഷക ക്ഷേമ മന്ത്രി കൈലാഷ് ചൗധരി് അവാര്‍ഡ് സമ്മാനിച്ചു. ഇതാദ്യമായാണ് കേരളം ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പിന് ഫിക്കി പുരസ്‌കാരം ലഭിക്കുന്നത്. ഫിക്കി ടാസ്‌ക് ഫോഴ്സ് അഗ്രി സ്റ്റാര്‍ട്ടപ്പ് ചെയര്‍മാന്‍ ഹേമന്ദ്ര മാത്തൂര്‍, പിഡബ്ളൂസി പാര്‍ട്ട്നര്‍ അശോക് വര്‍മ്മ, യുഎസ്എസ്ഇസി ഇന്ത്യ ടീം ലീഡ് ജയ്സണ്‍ ജോണ്‍, ഫിക്കി അഡൈ്വസര്‍ പ്രവേഷ് ശര്‍മ്മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് ദാനം. ചടങ്ങില്‍ എപിഇഡിഎ സെക്രട്ടറി ഡോ. സുധാന്‍ഷു, കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശുഭ താക്കൂര്‍ എന്നിവരുള്‍പ്പെടെ മന്ത്രാലയത്തിലെ വിശിഷ്ടാതിഥികളും ഉണ്ടായിരുന്നു. 2018-ല്‍ ആളുകള്‍ക്ക് മിതമായ നിരക്കില്‍ മികച്ച…

Read More

ന്യൂഡല്‍ഹി. ഭാരതത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാരതത്തിന്റെ ചരിത്രത്തെ തിരുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും ചരിത്രകാരന്മാര്‍ക്ക് ആവശ്യമായ സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു ചരിത്രവിദ്യാര്‍ഥിയാണെന്നും ഭാരതത്തിന്റെ ചരിത്രം കൃത്യമായല്ല അവതരിപ്പിക്കപ്പെട്ടിരുക്കുന്നതെന്ന പരാതി നിരവധി തവണ കേട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ ഉന്നയിക്കുന്ന ഇത്തരം പരാതികള്‍ ശരിയായിരിക്കാം. ഇപ്പോള്‍ നമ്മള്‍ അത് തിരുത്തേണ്ടതുണ്ട്. ഡല്‍ഹിയില്‍ അസം സര്‍ക്കാരിന്റെ പരിപാടിയില്‍ ഷാ പറഞ്ഞു. ശരിയായ ചരിത്രം മഹത്തായ തരത്തില്‍ അവതരിപ്പിക്കുന്നതില്‍നിന്ന് ആരാണ് നമ്മെ തടയുന്നതെന്നാണ് എന്റെ ചോദ്യം. രാജ്യ ചരിത്രം തെറ്റായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന പരാതിയെക്കുറിച്ച് ഇവിടെയുള്ള ചരിത്ര വിദ്യാര്‍ഥികളും സര്‍വകലാശാല പ്രഫസര്‍മാരും പരിശോധിക്കണം. 150 വര്‍ഷത്തോളം രാജ്യം ഭരിച്ച 30 രാജകുടുംബങ്ങളെക്കുറിച്ച് ഗവേഷണം നടത്തണം. സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ 300 മഹദ്വ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കണം. ഇതോടെ പരാതികള്‍ അവസാനിക്കും. ഇത്തരം ഗവേഷണങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കും. മുന്നോട്ടു വരൂ, ചരിത്രം പുനര്‍രചിക്കൂ. ഇത്തരത്തില്‍…

Read More