Author: Updates

ന്യൂഡല്‍ഹി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വന്‍കുതുപ്പില്‍. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 8.4 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ച 7.3 ശതമാനമായിരുന്നത് 7.6 ശതമാനമായി ഉയര്‍ന്നു. മൂന്നാം പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം 43.72 ലക്ഷം കോടിയാണ്. മുന്‍വര്‍ഷം ഇത് 40.35 ലക്ഷം കോടിയായിരുന്നു. അതേസമയം ഇനിമുതല്‍ ജിഡിപി കണക്കുകള്‍ രണ്ട് തവണ മാത്രമായിരിക്കും പുതുക്കുകയെന്ന് എന്‍എസ്ഒ അറിയിച്ചു. ഇതുവരെ മൂന്ന് തവണ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

Read More

ആലപ്പുഴ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എന്ന് തെളിയിക്കുന്ന മറ്റൊരു വസുത കൂടെ പുറത്തുവരുകയാണ്. പ്രതിസന്ധി കടുത്തതോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളും കടത്തി ചികിത്സയ്ക്കും അഡ്മിഷന്‍ ബുക്കിനും ഇനിമുതല്‍ പണം നല്‍കണം. സൗജന്യമായി നല്‍കിയിരുന്ന ബുക്കിനാണ് ഇപ്പോള്‍ 30 രൂപ ഈടാക്കുമെന്ന് ചൂണ്ടിക്കാണിച്ച് സൂപ്രണ്ടച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് സര്‍ക്കാരിന്റെ വിചിത്ര നടപടി. സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി എത്രമാത്രം വലുതാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ സര്‍ക്കാരിന്റെ പ്രസില്‍ നിന്നും സൗജന്യമായിട്ടാണ് അഡ്മിഷന്‍ ലഭിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികാരണം അച്ചടി നിലച്ചിരിക്കുകയാണ്. അതിനാല്‍ ആശുപത്രിയില്‍ ബുക്ക് ലഭ്യമല്ല അതിനാലാണ് പുതിയ ഉത്തരവ്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ആശുപത്രി വികസന സമിതിയാണ് സ്വന്തം നിലയ്ക്ക് ബുക്ക് അച്ചടിച്ച് നല്‍കാന്‍ തീരുമാനിച്ചത്.

Read More

ഇന്ത്യയിലെ ഏറ്റവും ശക്തരായ നേതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ന്നുള്ള രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷായും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമാണ്. ഇന്ത്യയില്‍ ബിജെപിയും ആര്‍എസ്എസും മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ജനങ്ങള്‍ ഒന്നിച്ച് ഏറ്റെടുക്കുന്നതിന്റെ തെളിവാണ് പട്ടികയിലെ വിവരങ്ങള്‍. ഒരോ വര്‍ഷം പിന്നിടുമ്പോഴും പ്രധാനമന്ത്രിയോടുള്ള സ്‌നേഹം രാജ്യത്തെ ഓരോ പൗരനും വര്‍ധിക്കുകയാണ്. അതേസമയം പട്ടികയില്‍ നാലാം സ്ഥാനത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡാണ്. അഞ്ചാം സ്ഥാനത്ത് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും. പട്ടികയില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ, ആദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.

Read More

അമിതമായ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം മാസം തികയാതെയുള്ള ജനനത്തിന്റെ നിരക്ക് ഉയർത്തുന്നതായി കണ്ടെത്തി. ന്യൂയോർക്ക് സർവകലാശാലയിലെ ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്ലാസ്റ്റിക്കിൽ സാധാരണയായി കണ്ടു വരുന്ന ഒരു പ്രതേകതരം രാസവസ്തുവാണ് താലേറ്റ്സ്.താലേറ്റ്സ് ആണ് വില്ലനായി പ്രവർത്തിക്കുന്നത് എന്നാണ് കണ്ടെത്തൽ . പ്ലാസ്റ്റിക്കിനെ മൃദുവക്കുക ഫ്ലെക്സിബിലാകുക അതോടൊപ്പം തന്നെ ഏറെക്കാലം നിലനിറുത്തുക തുടങ്ങിയവയൊക്കെയാണ് താലേറ്റ്സിന്റെ ജോലി .താലേറ്റ്സിന്റെ ഈ സവിശേഷതകൾ കൊണ്ട് , വിവിധ ഉൽപന്നങ്ങളിൽ ദശാബ്ദങ്ങളായി താലേറ്റുകൾ ചേർക്കുന്നുണ്ട്. താലേറ്റ്സിന്റെ അമിത ഉപയോഗം കാരണം ഇന്ന് പരിസ്ഥിതിയി ഈ രാസവസ്തുവിൽ മുഖരിതമായിരിക്കുന്നുപാശ്ചാത്യലോകത്ത് ആളുകളുടെ ശരീരത്തിലും ഇവയുടെ അംശം വലിയതോതിൽ കാണപ്പെടുന്നു എന്നത് ഗവേഷകർ ആശങ്കപ്പെടുത്തിയിലെ പശ്ചാത്തലത്തിലാണ് പുതിയ പഠനം നടത്തിയത് . താലേറ്റുകളുമായുള്ള സമ്പർക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും മാറാരോഗങ്ങൾക്കും കാരണമാകുന്നു. കുട്ടികളിലെ കാൻസര്‍, പ്രത്യുല്പാദനക്ഷമത കുറയുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം .മാസം തികയാതെയുള്ള പ്രസവങ്ങളിൽ താലേറ്റുകളുമായുള്ള സമ്പർക്കം ഒരു കാരണം ആണെന്ന് ദി…

Read More

ഇസ്രോയുടെ പുതിയ കേന്ദ്രത്തിന് തമിഴ്‌നാട്ടിലെ കുലശേഖരപുരത്ത് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 986 കോടി രൂപ മുതല്‍ മുടക്കിലാണ് പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്. ഇവിടെ നിന്നും വര്‍ഷത്തില്‍ 24 വിക്ഷേപണങ്ങള്‍ നടത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. പുതിയ കേന്ദ്രം 35 വിവിധ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. മൊബൈല്‍ ലോഞ്ച് സ്ട്രക്ചര്‍ അടക്കം കേന്ദ്രത്തിലുണ്ടായിരിക്കും. പുതിയ കേന്ദ്രത്തിനുള്ള സ്ഥലം എടുപ്പ് പൂര്‍ത്തിയായെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഇസ്രോയ്ക്ക് സ്ഥലം കൈമാറിയെന്നും ഐഎസ്ആര്‍ഒ മേധാവി സോമനാഥ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പുതിയ സ്ഥലത്ത് നിന്നും എസ്എസ്എല്‍വി റോക്കറ്റുകള്‍ വിക്ഷേപിക്കാനാണ് ലക്ഷ്യം ഇടുന്നത്. പുതിയ സ്‌പേസ്‌പോര്‍ട്ടിനായി 2233 ഏക്കര്‍ സ്ഥലമാണ് എറ്റെടുത്തിരിക്കുന്നത്.

Read More

തിരുവനന്തപുരം. കേരളത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 18 പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയല്ല ലാഭത്തിലാക്കുകയാണ് ലക്ഷ്യമെന്ന പറഞ്ഞായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 149 പൊതുമേഖല സ്ഥാപനങ്ങളില്‍ വലിയ ഒരു പങ്കും നഷ്ടത്തിലാണ്. നഷ്ടക്കണക്കുകള്‍ കൂടുതല്‍ പറയാനുള്ളത് കെഎസ്ആര്‍ടിസിക്കും വാട്ടര്‍ അതോറിട്ടിക്കുമാണ്. കെഎസ്ആര്‍ടിസിയുടെ നഷ്ടം 1521 കോടിയാണെങ്കില്‍ വാട്ടര്‍ അതോറിട്ടിയുടേത് 1312 കോടിയാണ് അതേസമയം പെന്‍ഷന്‍ ലിമിറ്റഡിന്റേത് 1043 കോടിയാണ്. സംസ്ഥാനത്തെ മറ്റ് പ്രധാന സ്ഥാപനങ്ങളായ കെഎസ്ഇബിയും സപ്ലൈകോയും ഭീമമായ നഷ്ടത്തിലൂടെയാണ് പ്രതിദിനം മുന്നോട്ട് നീങ്ങുന്നതെന്നാണ് വിവരം. ഈ പൊതു മേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്നതോടെ ഇവിടെ തൊഴില്‍ ചെയ്യുന്ന ജീവനക്കാരുടെയും ജീവിതത്തെയാണ് പ്രതികൂലായി ബാധിക്കുന്നത്. 1.29 ലക്ഷം പേരാണ് പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. അതേസമയം കെഎസ്ആര്‍ടിസിയെ സഹായിക്കുന്നസര്‍ക്കാര്‍ മറ്റ് പൊതുമേഖല സ്ഥാപനങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരുന്നില്ല. സ്വന്തം വരുമാനം കൊണ്ട് പ്രവര്‍ത്തിക്കണം എന്ന നിലപാടിലാണ് സംസ്ഥാന ധനവകുപ്പും. ബജറ്റില്‍ സ്വകാര്യ…

Read More

തിരുവനന്തപുരം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വിവരങ്ങള്‍ പുറത്തുവരുമ്പോഴും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗങ്ങളും മുന്നോട്ട് വെക്കാതെ സംസ്ഥാന ബജറ്റ്. കേരളം കടക്കെണിയിലേക്കാണെന്നും. കടം എടുക്കുന്ന പണത്തിന് കേരളം നല്‍കുന്ന പലിശ വര്‍ധിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. കടത്തില്‍ സംസ്ഥാനം മുങ്ങുന്ന സാഹചര്യത്തിലും കെ റെയില്‍ പദ്ധതി വിടാതെ കേരളം. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് ധനമന്ത്രി ബജറ്റില്‍ പറഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലം ബജറ്റാണ് അവതരിപ്പിച്ചത്. പ്രതിസന്ധിയില്‍ നിന്നും സംസ്ഥാനത്തെ പിടിച്ചുയര്‍ത്താന്‍ പദ്ധതികളള്‍ പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുവനാണ് ധനമന്ത്രി ബജറ്റ് അവതരണം വിനിയോഗിച്ചത്. കെ റെയില്‍ കേരളത്തില്‍ നടപ്പാക്കിയാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ചും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചും വിദഗ്ധര്‍ കണക്കുകള്‍ അവതരിപ്പിച്ചിട്ടും കേരളത്തിന്റെ വികസനം കേന്ദ്രം പരിഗണിക്കുന്നില്ലെന്നാണ് ധനമന്ത്രിയുടെ വാദം. വന്ദേഭാരതിന്റെ വിജയം സിൽവർ റെയിലിന്റെ പ്രസക്തി വര്‍ധിപ്പിച്ചെന്നും അദ്ദേഹം ബജറ്റില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തിനെ കുറിച്ചുള്ള തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും യുദ്ധവും…

Read More

തിരുവനന്തപുരം. ഇനി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും പരീക്ഷണത്തിന്റെ നാളുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ അന്വേഷണം വലിയ ആശങ്കയോടെയാണ് പിണറായി വിജയനും സിപിഎമ്മും കാണുന്നത്. ഏട്ട് മാസത്തെ സമയമാണ് എസ് എഫ് ഐ ഒ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനേക്കാള്‍ സവിശേഷ അധികാരങ്ങളുള്ള ഉന്നത ഏജന്‍സിയുടെ അന്വേഷണം തന്നെയാണ് മഖ്യമന്ത്രിക്കും സിപിഎമ്മിനും വീണയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നത്. അതേസമയം കേന്ദ്ര ഏജന്‍സികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമോ എന്ന കാര്യത്തിലും ഇടതു നേതാക്കള്‍ക്കിടയില്‍ ഭയമുണ്ട്. വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ ഇപാടുകള്‍ ദുരൂഹമാണെന്നും ക്രമക്കേടുകളുണ്ടെന്നും കമ്പനിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തെറ്റായ രേഖകള്‍ ഹാജരാക്കിയെന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കരിമണല്‍ കമ്പനിയായ കെഎംആര്‍എല്ലില്‍ നിന്നും കരാര്‍ അനുസരിച്ചുള്ള സേവനം നല്‍കാതെ എക്‌സാലോജിക് വന്‍തുക കൈപ്പറ്റിയിരുന്നുവെന്ന് ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വീണയുടെ ഭാഗം കേട്ടില്ലെന്നാണ് സിപിഎമ്മും പിണറായി വിജയനും ഉയര്‍ത്തുന്ന…

Read More

ലക്‌നൗ. ഗ്യാന്‍വാപിയില്‍ സമുച്ചയത്തില്‍ നിന്നും മഹാവിഷ്ണുവിന്റെയും ഹനുമാന്റെയും വിഗ്രഹം കണ്ടെത്തി. സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ശില്‍പങ്ങള്‍ കണ്ടെത്തിയത്. ഗ്യാന്‍വാപിയുടെ പരിസരത്ത് നിന്നും ഭഗവാന്‍ വിഷ്ണുവും ഹനുമാനുമായി ബന്ധപ്പെട്ട നിരവധി പുരാവസ്തുക്കളും കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം ഭാഗികമായി കേടുപാടുകള്‍ സംഭവിച്ച ശില്‍പങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഹനുമാന്റെ ശില്‍പത്തില്‍ പകുതി ഭാഗം മാത്രമാണുള്ളത്. ഖനനത്തില്‍ വിവിധ ആരാധന മൂര്‍ത്തികളുടെ ശില്‍പങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ ശില്‍പങ്ങളില്‍ ചിലത് പകുതി ഭാഗം മനുഷ്യനെയും പകുതി പാമ്പിനെയും ചിത്രീകരിച്ചിരിക്കുന്നു. ഇത് മഹാവിഷ്ണുവിന്റെ വരാഹ അവതാരമാണെന്നാണ് വിശ്വസിക്കുന്നത്. കണ്ടെത്തിയ മഹാവിഷ്ണുവിന്റെ ശില്‍പത്തില്‍ ചക്രവും നാല് കൈകളും കാണാന്‍ സാധിക്കും. അതേസമയം അയോധ്യയില്‍ നടത്തിയ ഖനനത്തിന് സമാനമായി ഗ്യാന്‍വാപിയിലും ഖനനം നടത്തണമെന്ന് ഹിന്ദു വിഭാഗം സുപ്രീം കോടതയില്‍ ആവശ്യപ്പെട്ടിരുന്നു. ഗ്യാന്‍വാപിയുടെ ഘടനയ്ക്ക് ഒരു കോട്ടവും തട്ടാതെ വേണം ഖനനം എന്നാണ് സുപ്രീം കോടതിയില്‍ ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ജൂലയ് 21…

Read More

കോട്ടയം. ശ്രീരാമനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ അശ്ളീല പരാമർശം നടത്തിയ ദേവസ്വം ബോർഡ് ശാന്തിക്കാരനെതിരെ പരാതി നൽകി ബിജെപി ജില്ലാസെക്രട്ടറി സോബിൻലാൽ. കൊല്ലം സ്വദേശി രാഹുൽ ചന്ദ്രനെതിരെ അയർക്കുന്നം പോലീസ് സ്റ്റേഷനിലാണ് സോബിൻലാൽ പരാതി നൽകിയത്. നവോദ്ധാനത്തിന്റെ ഉത്തമ മാതൃകയെന്നും പറഞ്ഞു സിപിഎം എന്ന പാർട്ടി കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചവരിൽ ഒരാൾക്കെതിരെയാണ് പരാതിയെന്നും. ക്ഷേത്രം എന്നത് ഭക്തർക്ക് അവരുടെ ആശ്വാസവും വിശ്വാസത്തിന്റെയും ഇടമാണ് അങ്ങനെയുള്ള ഒരുസ്ഥലത്തു ജോലിചെയ്യുന്ന പൂജാരിയായിട്ടുള്ള ആൾ കുറഞ്ഞത് മര്യാദയും മാന്യതയും ഉള്ളവർ ആയിരിക്കണം എന്നും പരാതി നൽകിയ ശേഷം സോബിൻലാൽ പ്രതികരിച്ചു. ക്ഷേത്ര വിശ്വസനകളെ തകർക്കാൻ സിപിഎം എന്ന പാർട്ടി നടത്തുന്ന ഒളിസേവയാണ് ഇത്തരക്കാരെ പൂജാരിമാരായി നിയമിക്കുന്നത്. ഭഗവാൻ ശ്രീരാമനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരിഹസിച്ചുകൊണ്ടും കേട്ടാൽ അറക്കുന്ന തരത്തിലുള്ള അശ്ളീല തെറിവിളി സന്ദേശങ്ങളുമാണ് നവമാധ്യമങ്ങളിൽ രാഹുൽ ചന്ദ്രനെന്ന ശാന്തിക്കാരൻ പ്രചരിപ്പിച്ചതെന്നും സോബിൻലാൽ പറഞ്ഞു. തൊടുപുഴയിലെ കൈവെട്ടു കേസിൽ സംഭവിച്ചതുപോലെയുള്ള പ്രതികരണങ്ങളല്ല ഹിന്ദുസമൂഹം നടത്തുന്നതെന്നും, ഹിന്ദുസമൂഹത്തിനുമേൽ ആർക്കും ഇപ്പോഴും…

Read More