Author: Updates

തൃശൂര്‍. സ്ത്രീശക്തി മോദിക്കൊപ്പം മഹിളാ സമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയം നോക്കിക്കാണുന്നതെന്ന് നര്‍ത്തകിയും നടിയുമായ ശോഭന. നമ്മള്‍ ജീവിക്കുന്നത് ശക്തമായ നേതൃത്വമുള്ളപ്പോളാണ്. രാജ്യത്തെ സ്ത്രീകള്‍ ഏറെ പ്രതീക്ഷയോടെയാണ് വനിതാ സംഭരണ ബില്‍ നോക്കിക്കാണുന്നതെന്ന് ശോഭന പറഞ്ഞു. വേദിയില്‍ അല്‍ഫോന്‍സാമ്മയുടെ ചിത്രവും ഉണ്ട്. മലയാളികളായ നിരവധി പ്രമുഖ സ്ത്രീകളാണ് ചടങ്ങില്‍ പങ്കെടുത്തത്. വനിതാ ക്രിക്കറ്റ് ടീം അംഗം മിന്നുമണി, പെന്‍ഷനായുള്ള സമരത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടി, വ്യവസായി ബീന കണ്ണന്‍, ഗായിക വൈക്കം വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. വേദിയില്‍ അല്‍ഫോന്‍സാമ്മയുടെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും മാര്‍പ്പാപ്പയും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളുമുണ്ട്. റോഡ് ഷോയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി വേദിയിലെത്തിയത്. സ്വരാജ് റൗണ്ടില്‍ നിന്നും തുറന്ന വാഹനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ. ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിലെത്തിയ ശേഷം തൃശൂരിലേക്ക് അദ്ദേഹം ഹെലികോപ്റ്ററിലാണ് എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയിലാണ് തൃശൂര്‍ നഗരം.

Read More

തൃശൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സ്ത്രീശക്തി മോദിക്കൊപ്പം എന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രമുഖരായ വനിതകള്‍. വിവിധ മേഖലകളില്‍ സ്വന്തം സാന്നിധ്യം ഉറപ്പിച്ച സ്ത്രീശക്തി തെളിയിച്ച വനിതകളാണ് തേക്കിന്‍കാട് മൈതാനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നത്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ, നടി ശോഭന, ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മിന്നുമണി, സാമൂഹിക പ്രവര്‍ത്തക സുനില്‍ ടീച്ചര്‍, ഗായിക വൈക്കം വിജയലക്ഷ്മി, വ്യവസായി ബീന കണ്ണന്‍, മറിയക്കുട്ടി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സ്ത്രീശക്തി സംഗമത്തില്‍ പങ്കെടുക്കുന്നത്. തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനത്തില്‍ നടക്കുന്ന പരിപാടിയില്‍ രണ്ട് ലക്ഷത്തോളം സ്ത്രീകളാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രി അഗത്തിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിയ ശേഷം ഹെലികോപ്റ്ററിലാണ് തൃശൂരിലെത്തിയത്.

Read More

ലോകത്തെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമെന്ന റെക്കോഡ് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിനാണുകഴി‌ഞ്ഞ 80 വർഷമായി ഈ റെക്കോർഡ് പെന്റഗണിനു സ്വന്തം. പെന്റഗണിന്റെ ഈ റെക്കോർഡ് തകർത്തത് ഇന്ത്യയാണ് പെന്റഗണിനെക്കാൾ വലിയ ഒരു ഓഫീസിൽ കെട്ടിടം തുറക്കാൻ പോകുകയാണ്. ലോകത്തെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമെന്ന റെക്കോർഡ് 80വർഷമായി കൈവശം വച്ചിരുന്ന ആ റെക്കോർഡ് അമേരിക്കക്കു നഷ്ടവും ആവുന്നു. അത് ഇനി ഇന്ത്യയ്ക്കു സ്വന്തം. ഗുജറാത്തിലെ സൂറത്തിൽ ആണ് ​ഈ കൂറ്റൻ കെട്ടിടം പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാൻ പോകുന്നത്. 65,000ൽ ഏറെ ജീവനക്കാരെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള ഓഫീസ് ആണ് ഇതിനുള്ളത്. ഡയമണ്ട് വ്യാപാരത്തിനായി നിർമിചിരിക്കുന്നതാണ് ഈ പടുകൂറ്റൻ കെട്ടിടം. ലോകത്തിന്റെ വജ്ര വ്യാപാരത്തിന്റെ തലസ്ഥാനമായ സൂറത്തിലാണ്. ആഗോള ആഭരണ വിപണിയിലേക്കുള്ള വജ്രത്തിന്റെ 90 ശതമാനം മിനുക്കുപണികളും ചെയ്യപ്പെടുന്നത് സൂറത്തിലാണ്. പുതിയതായി നിർമിച്ച ഡയമണ്ട് കേന്ദ്രത്തിനു പ്രതേകതകൾ നിരവധിയാണ്. 4700 അധികം വജ്ര വ്യാപാര സ്ഥപനങ്ങളാണ് പ്രവർത്തിക്കാനും, വജ്ര…

Read More

കോട്ടയം. സർവീസിന് നൽകിയ സ്‌കൂട്ടറിന് കമ്പനി ജീവനക്കാരുടെ അനാസ്ഥമൂലം പിഴ ലഭിച്ചതായി പരാതി. കോട്ടയം ചേറ്റുതോട് സ്വദേശി മാനോ ജോർജിനാണ് കമ്പനി ജീവനക്കാരുടെ അനാസ്ഥമൂലം പോലീസിൽ നിന്നും ഇ ചലാൻ ലഭിച്ചത്. മനോയുടെ ഓല സ്‌കൂട്ടറിന് ഷോക്കോപ്‌സറിൽ തകരാർ സംഭവിച്ചതോടെയാണ് സ്‌കൂട്ടർ കഴിഞ്ഞ ഒക്ടോബർ 28ന് സർവീസിനായി നൽകിയത്. ഇത് അനുസരിച്ച് വീട്ടിൽ വന്ന് കമ്പനി ചുമതലപ്പെടുത്തിയവർ സ്‌കൂട്ടർ കൊണ്ടു പോകുകയും ചെയ്തു. കോട്ടയത്തിനാണ് സ്‌കൂട്ടർ കൊണ്ടു പോകുന്നതെന്നാണ് ഓല ജീവനക്കാർ മനോയെ അറിയിച്ചത്. എന്നാൽ കോട്ടയത്ത് എത്തിയ ശേഷം സ്‌കൂട്ടർ എറണാകുളത്തേക്ക് കൊടുത്തു വിടുകയായിരുന്നുവെന്ന് മനോ പറയുന്നു. എന്തിനാണ് തന്റെ സ്‌കൂട്ടർ എറണാകുളത്തേക്ക് കൊണ്ടു പോയതെന്ന് വ്യക്തമല്ലെന്നും. ജീവനക്കാർ സ്‌കൂട്ടർ അശ്രദ്ധമായി വഴിയരികിൽ നോ പാർക്കിങ് ഏരിയയിൽ കൊണ്ടു പോയി വെക്കുകയായിരുന്നുവെന്നും മനോ പറയുന്നു. തുടർന്ന് വാഹനത്തിന് പോലീസ് ഇ ചലാൻ വഴി പിഴ നൽകുകയായിരുന്നു. 250 രൂപയാണ് മനോയ്ക്ക് പിഴയായി ലഭിച്ചത്. കഴിഞ്ഞ 12നാണ് മനോയ്ക്ക് പിഴ ലഭിച്ചുകൊണ്ടുള്ള…

Read More

മനുഷ്യന്റെ വളര്‍ച്ചയുടെ പുതിയ ഒരു തുടക്കത്തിലേക്കാണ് മസ്‌കിന്റെ ന്യൂറാലിങ്ക് കടക്കുന്നത്. തലയോട്ടിയുടെ ഒരു ചെറിയ ഭാഗം നീക്കം ചെയ്ത് അതിലൂടെ ഒരു കംപ്യൂട്ടര്‍ ചിപ്പ് വെച്ച് തലച്ചോറും കംപ്യൂട്ടറുമായി ലിങ്ക് ചെയ്ത് പ്രവര്‍ത്തിക്കുകയാണ് ന്യൂറാലിങ്ക് സാങ്കേതിക വിദ്യ. സാങ്കേതിക വിദ്യ ഇപ്പോള്‍ പരീക്ഷണ അടിസ്ഥാനത്തിലാണെങ്കിലും കമ്പനി ഇറക്കിയ പത്രക്കുറിപ്പിന് വലിയ പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. കമ്പനിയുടെ ഈ പരീക്ഷണത്തിന് ആയിരങ്ങളാണ് തയ്യാറായി വന്നിരിക്കുന്നത്. വലിയ ലക്ഷ്യമാണ് ന്യൂറാ ലിങ്ക് മുന്നില്‍ കാണുന്നതെങ്കിലും തുടക്ക ഘട്ടത്തില്‍ ശരീരം തളര്‍ന്ന് പോയവര്‍ക്കും കാഴ്ച ശക്തിയില്ലാത്തവര്‍ക്കും തുണയാകാന്‍ സാധിക്കുമോ എന്നാണ് ശ്രമിക്കുന്നത്. ഇതുവരെ ന്യൂറാ ലിങ്ക് മൃഗങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഇത് വിജയം കണ്ടതോടെയാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നത്. ഒരാളുടെ തലച്ചോറില്‍ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകള്‍ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിന് വെളിയിലുള്ള ഉപരകരണങ്ങളിലേക്ക് ബ്ലൂടൂത് ഉപയോഗിച്ച് കണക്ട് ചെയ്യുക എന്ന ലക്ഷ്യമാണ് പരീക്ഷണത്തിന്. അങ്ങനെ സ്വന്തം ചിന്തകള്‍ മാത്രം ഉപയോഗിച്ച് ഒരു…

Read More

ഈ സ്‌കൂള്‍ അധ്യാപകന്റെ വീട് നിറയെ തീപ്പട്ടികൂടുകളാണ്. 90കളില്‍ കുട്ടികളുടെ ഇഷ്ട വിനോദങ്ങളില്‍ ഒന്നായിരുന്നു ചതീപ്പട്ടിക്കൂട് ശേഖരണം. എന്നാല്‍ കാലം മാറിയതോടെ ഇത് എല്ലാവരും മറന്നു. ചേര്‍ത്തല സ്വദേശിയായ അര്‍വിന്ദ് കുമാര്‍ പൈയാണ് ഇന്നും തീപ്പട്ടിക്കൂട് ശേഖരിക്കുന്നത്. സ്‌കൂള്‍ അധ്യാപകനായ അര്‍വിന്ദ് 20 വര്‍ഷമായി തീപ്പട്ടിക്കൂട് ശേഖരിക്കുന്നു. ഒരു ലക്ഷത്തില്‍ അധികം വരുന്ന തീപ്പട്ടിക്കൂടുകള്‍ 21 സംസ്ഥാനങ്ങളില്‍ നിന്നാണ് അര്‍വിന്ദ് ശേഖരിച്ചത്. വഴിയോരത്ത് നിന്നാണ് 70 ശതമാനം തീപ്പട്ടിക്കൂടുകളും കിട്ടിയത്. കൂട്ടത്തില്‍ കൂടിയ വിലയുള്ള താരം 700 രൂപ വില വന്ന ചന്ദ്രയാന്‍ വിക്ഷേപണത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്‌പെഷ്യല്‍ തീപ്പട്ടിയാണ്. രണ്ടാമന്‍ ഗാന്ധിജിയുടെ 154-ാം പിറന്നാളിനോട് അനുബന്ധിച്ച് ഇറക്കി തീപ്പട്ടിയും ഇതിന് 650 രൂപയാണ് വില. അര്‍വിന്ദ് ആദ്യം ശേഖരിച്ചത് അച്ഛന്‍ വീട്ടില്‍ കൊണ്ടുവന്നിരുന്ന തീപ്പട്ടികളായിരുന്നു. തീപ്പട്ടിക്ക് ഒപ്പം സ്റ്റാമ്പ്, നാണയം, ഒറ്റ രൂപ നോട്ട് എന്നിവയുടെ ശേഖരവും അര്‍വിന്ദിനുണ്ട്.

Read More

ന്യൂഡല്‍ഹി. രാജ്യത്തെ അതിവേഗ പ്രാദേശിക റെയില്‍ സംവിധാനമായ റീജനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് നമോ ഭാരത് എന്ന് പേരിട്ട് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാന്‍ ഇരിക്കെയാണ് പദ്ധതിക്ക് പുതിയ പേര് നല്‍കിയത്. ഡല്‍ഹി ഗാസിയാബാദ് മീററ്റ് റൂട്ടിലാണ് അത്യാധുനിക രീതിയിലുള്ള ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. 82 കിലോമീറ്റര് ദൂരമുള്ള ഡല്‍ഹി മീററ്റ് പാതയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സഹിബാബാദ് ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമാറ്ററാണ്. ഈ പാതയില്‍ 21 മുതല്‍ സര്‍വീസ് ആരംഭിക്കും. പദ്ധതിക്കായി അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇത്തരത്തില്‍ എട്ട് ഇടനാഴികളാണ് തയ്യാറാകുന്നത്. ഡല്‍ഹി മീററ്റ് പാത 2025 ജൂണില്‍ പൂര്‍ത്തിയാകും. നിര്‍മാണം പൂര്‍ത്തിയാകുന്ന ആദ്യഘട്ടത്തില്‍ സഹിബാബാദ്, ഗുല്‍ദര്‍, ദുഹായ്, ഗാസിയബാദ്, ദുഹായ് ഡിപ്പോ എന്നി അഞ്ചു സ്‌റ്റേഷനുകളാണുള്ളത്.

Read More

കാന്തല്ലൂര്‍ കേരളത്തില്‍ ആപ്പിള്‍ സുലഭമായി ലഭിക്കുന്ന പ്രദേശമാണ്. കാന്തല്ലൂരിലെ ശീതകാല പഴവര്‍ഗങ്ങളുടെ പട്ടികയിലേക്ക് ഒരു ഇനം കൂടി എത്തിയിരിക്കകയാണ്. ആപ്പിള്‍ പീച്ച് എന്നാണ് ഈ പഴത്തിന്റെ പേര്. കാന്തല്ലൂരിലെ കര്‍ഷകനായ തങ്കച്ചന്‍ പ്ലാപ്പിള്ളിയുടെ കൃഷിയിടത്തിലാണ് ആപ്പിള്‍ പീച്ച് വിളവെടുത്തത്. മാങ്കോ പിച്ചീസും നാടന്‍ പിച്ചീസുമാണ് കാന്തല്ലൂരില്‍ സാധാരണ വിളവെടുക്കുന്നത്. എന്നാല്‍ ആപ്പിള്‍ പീച്ച് വിളയുന്നത് ഇത് ആദ്യമാണ്. ആപ്പിള്‍ പീച്ച് എന്ന് ഇതിനെ വിളിക്കാന്‍ കാരണം കാഴ്ചകൊണ്ട് ആപ്പിള്‍ പോലെ തോന്നിക്കുന്ന പഴമായതുകൊണ്ടാണ്. കാന്തല്ലൂര്‍ പഞ്ചായത്ത് അംഗമായ തങ്കച്ചന്‍ കാര്‍ഷിക കുടുംബത്തിലെ അംഗമാണ്. പലപ്പോഴും തങ്കച്ചന്‍ യാത്രകളില്‍ കാന്തല്ലൂരില്‍ വളരാന്‍ സാധിക്കുന്ന പഴ വര്‍ഗങ്ങള്‍ കണ്ടെത്തി സ്വന്തം കൃഷിയിടത്ത് പരീക്ഷിക്കാറുണ്ട്. ഇപ്പോള്‍ വിളവെടുത്ത ആപ്പിള്‍ പീച്ച് മൂന്ന് വര്‍ഷം മുമ്പ് ഊട്ടിയില്‍ നിന്നും കൊണ്ടുവന്നതാണ്. നന്നായി പരിപാലിച്ച് പല ശിഖരങ്ങളായി പത്തടിയിലധികം വലുപ്പത്തിലാണ് ചെടി വളര്‍ന്നത്. തങ്കച്ചന് ഇപ്പോള്‍ നല്ല വിളവ് ലഭിക്കുന്നുണ്ട്. ഒരു ആപ്പിള്‍ പീച്ച് കായ്ക്ക് 200 ഗ്രാം…

Read More

ഭാരതം ലോകത്തിലെ വന്‍ ശക്തിയായി വളരുമ്പോള്‍ രാജ്യത്തെ താറടിക്കാന്‍ വിദേശ മതപരിവര്‍ത്തന സംഘടനകള്‍ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം ബി ജെ പി വിരുദ്ധ മാധ്യമങ്ങള്‍ മലയാളികള്‍ കേട്ടിട്ടു പോലും ഇല്ലാത്ത ഒരു സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇന്ത്യയിലാണ് നേപ്പാള്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നി രാജ്യങ്ങളെക്കാള്‍ പട്ടിണി കൂടുതല്‍ എന്നായിരുന്നു ആ റിപ്പോര്‍ട്ടില്‍. ഇവര്‍ ആഗോള പട്ടിണി സൂചികയും പുറത്തിറക്കി. ഈ റിപ്പോര്‍ട്ട് ബി ജെ പി വിരുദ്ധ മാധ്യവങ്ങള്‍ ആഘോഷമാക്കി. കൊവിഡിന് മുമ്പും ഈ സംഘടന സമാനമായ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. വെല്‍ത് ഹംഗര്‍ ജര്‍മന്‍ സന്നദ്ധ സംഘടനയാണെന്നും കണ്‍സേണ്‍ വേള്‍ഡ് വൈഡ് ഐറിഷ് സന്നദ്ധ സംഘടനയാണെന്നുമാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതിനപ്പുറം അവരെ കുറിച്ച് യാതൊരു വിവരവും പുറത്തു വന്നിട്ടില്ല. ഇവര്‍ എന്ത് ഗവേഷണമാണ് നടത്തുന്നതെന്നോ. എങ്ങനെയാണ് നടത്തിയതെന്നോ ആര്‍ക്കും അറിയില്ല എന്നതാണ സത്യം. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരവും ഇവര്‍ തരുന്നുമില്ല. മലയാളികള്‍ കേട്ടിട്ട് പോലും ഇല്ലാത്ത രണ്ട്…

Read More

ഒരിക്കല്‍ ഏഴ് ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ ഷെറിന്‍ ഇന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഇന്ത്യന്‍ റേയില്‍ വേയില്‍ ഉന്നത ഉദ്യോഗം കരസ്ഥമാക്കിയിരിക്കുകയാണ്. വീല്‍ ചെയറിലിരുന്ന് ഷെറിന്‍ കണ്ട സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഐ ആര്‍ എസ് ലഭിച്ചതിന്റെ വലിയ സന്തോഷത്തിലാണ് ഇപ്പോള്‍ ഷെറിന്‍. ലക്‌നൗ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റില്‍ അടുത്തമാസം ആറ്‌ന് ഷെറിന്‍ പരിശീലനം ആരംഭിക്കും. വയനാട് കണിയാമ്പാറ്റ തേനൂട്ടി കല്ലിങ്കല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകളാണ്. ഷെറിന്‍ വേനല്‍മഴയില്‍ പായല്‍ പിടിച്ച വീടിന് മുകളില്‍ നിന്ന് കാല്‍വഴുതി വീണയോതോടെയാണ് ജീവിതം വീല്‍ചെറയിലായത്. 2017 മെയ് 22നാണ് ഷെറിന്റെ ജീവിതത്തിലെ ആ ദുരന്തം സംഭവിച്ചത്. എന്നാല്‍ ജീവിതത്തില്‍ തോക്കുവാന്‍ ഷെറിന്‍ തയ്യാറായില്ല. നാട്ടുകാരുടെ സഹായത്തോടെ ലക്ഷങ്ങള്‍ മുടക്കി ചികിത്സ നടത്തി. വീല്‍ ചെയറിലിരുന്ന് വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയ പല പെണ്‍കുട്ടികളും ഷെറിന് പ്രചോദനമായി. കോവിഡ് കാലത്ത് ഓണ്‍ ലൈനായും…

Read More