Author: Updates

ഐ എസ് ആര്‍ ഒയെ വാനോളം പുകഴ്ത്തി ദി ന്യൂയോര്‍ക്് ടൈംസ്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളില്‍ സ്‌ഫോടനാത്മകമായ വളര്‍ച്ചയാണ് സംഭവിക്കുന്നതെന്ന് ദി ന്യൂയോര്‍ക് ടൈംസ് പറയുന്നു. ദി ന്യൂയോര്‍ക്ക് ടൈംസ് തയ്യാറാക്കിയ ലോകത്തില്‍ വര്‍ധിച്ച് വരുന്ന ബഹിരാകാശ ബിസനസിനെപ്പറ്റിയുള്ള ലേഖനത്തിലാണ് ഇന്ത്യയുടെ നേട്ടങ്ങളെ എടുത്ത് പറയുന്നത്. ഇന്നത്തെ ബഹിരാകാശ മത്സരത്തില്‍ ഇന്ത്യ ഉറച്ച കാല്‍വയ്പ്പുകളോടെ മുന്നേറുകയാണ്. ബഹിരാകാശ രംഗത്തെ യു എസിനേപ്പോലെയും റഷ്യയെപ്പോലെയും വളരുവാന്‍ ഇന്ത്യ വളരെ കഷ്ടപ്പെട്ടുവെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. 1963ല്‍ ആദ്യ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ ഇന്ത്യ ബഹിരാകാശം എന്ന വലി സ്വപ്നത്തെ കണ്ടിരുന്ന ദരിദ്ര രാജ്യമായിരുന്നു. അന്ന് വിക്ഷേപിക്കുവനായി സൈക്കിളിലാണ് റോക്കറ്റിന്റെ ഭാഗങ്ങള്‍ കൊണ്ട് പോയത്. അന്ന് ഇന്ത്യയ്ക്ക് 124 മൈല്‍ ദുരത്തില്‍ ആ ചെറിയ പേലോഡ് എത്തിക്കുവാന്‍ സാധിച്ചു. എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ ഇന്ത്യ ബഹിരാകാശ രംഗത്ത് ശക്തരായിരിക്കുകയാണ്. 140 ഓളം സ്‌പേസ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. എടുത്തുപറയേണ്ട കാര്യം കോവിഡ് സമയത്ത്…

Read More

മോഡലിങ് രംഗത്തിലൂടെ എത്തിയ നടിയും ഡോക്ടറുമാണ് ഷിനു ശ്യാമളന്‍. നിരവധി സിനിമകളില്‍ ഷിനു ശ്യാമളന് മികച്ച വേഷങ്ങള്‍ ചെയ്യുവാനും സാധിച്ചു. ഇപ്പോഴിത ജീവിതത്തില്‍ പലപ്പോഴായി നേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ചും സിനിമയില്‍ അവസരം ലഭിച്ചതിനെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഷിനു. കുട്ടിക്കാലത്ത് തനിക്ക് ശാരീരിക അത്രിക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ഷിനു പറയുന്നു. തനിക്ക് അറിയാവുന്ന ഒരു വ്യക്തി തന്നെ മോശമായി സ്പര്‍ശിച്ചു. എന്നാല്‍ അത് തിരിച്ചറിയുവാനുള്ള പ്രായം പോലും തനിക്ക് ഇല്ലായിരുന്നുവെന്നും ഷിനു പറയുന്നു. ഇത്തരം കാര്യങ്ങള്‍ പിന്നീട് എന്താണെന്ന് മനസ്സിലാക്കിയത് സ്‌കൂളില്‍ അധ്യാപകന്‍ പറയുമ്പോഴായിരുന്നുവെന്നും ഷിനു പറയുന്നു. ഈ സംഭവങ്ങള്‍ എല്ലാം തന്റെ മനസ്സില്‍ നിന്നും പോകുവാന്‍ വര്‍ഷങ്ങള്‍ എടുത്തു. പലരും ചോദിച്ചിട്ടുണ്ട് എം ബി ബി എസ് കഴിഞ്ഞ് എന്തിനാണ് സിനിമ ചെയ്യുവാന്‍ പോകുന്നതെന്ന്. പലരും തന്നോട് പല ആശങ്കകളും പറഞ്ഞിട്ടുണ്ടെന്നും ഷിനു ഓര്‍മിക്കുന്നു. സിനിമയില്‍ ഒരു അവസരം ലഭിക്കുവാന്‍ ബുദ്ധിമുട്ടിയിരുന്നു. തനിക്ക് ഒരുപാട് സമയം എടുത്തു തന്റെ പാഷനിലേക്ക് എത്താനെന്നും ഷിനു ശ്യാമളന്‍…

Read More

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരായ ഇലോണ്‍ മസ്‌കും സുക്കര്‍ബര്‍ഗും നേരിട്ട് കൊമ്പുകോര്‍ക്കുന്ന വാര്‍ത്തകാളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ട്വറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ ഇതെല്ലാം പ്രതികൂലമായിട്ടാണ് ട്വിറ്ററിനെ ബാധിച്ചത്. മസ്‌ക് ട്വിറ്ററില്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ എല്ലാം ഉപഭോക്താക്കള്‍ക്ക് നിരാശമാത്രമാണ് നല്‍കിയത്. ആ സാഹചര്യം മുതലെടുക്കുവനാണ് മെറ്റയും സക്കര്‍ബര്‍ഗും തീരുമാനിച്ചിരിക്കുന്നത്. ട്വറ്ററിന് ബദലായി ത്രെഡ്‌സ് എന്ന ആപ്പാണ് മെറ്റാ ആവതരിപ്പിക്കുവാന്‍ ഒരുങ്ങുന്നത്. നിലവില്‍ പല ആപ് സ്റ്റോറുകളിലും പ്രി ഓര്‍ഡറായി ലഭ്യമാക്കിയിരിക്കുന്ന ആപ് വ്യാഴാഴ്ച മുതല്‍ എല്ലാവര്‍ക്കും ലഭിച്ച് തുടങ്ങും. നിലവില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നും ട്വിറ്ററിന് സമാനമായ രീതിയിലാണ് ആപ്. വിഡിയോയ്ക്കും ചിത്രങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ഇസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയ്ക്ക് പുറമെ എഴുത്തിന് പ്രധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റാ ത്രെഡ്‌സ് അവതരിപ്പിക്കുന്നത്. ട്വിറ്റര്‍ ചില സേനവങ്ങള്‍ക്ക് പണം ഈടാക്കുമ്പോള്‍ ത്രെഡ്‌സ് സൗജന്യ സേവനമാണ് നല്‍കുന്നത്. ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ ഒരു…

Read More

രാജ്യത്ത് ജി എസ് ടി നടപ്പാക്കി ആറ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നിരവധി പേര്‍ വിമരശിച്ചും നിരവധി പേര്‍ അനുകൂലിച്ചും രംഗത്തുണ്ട്. രാജ്യത്തെ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും അതൃപ്തി പുകയുന്നതായി കാണാന്‍ സാധിക്കും. ജി എസ് ടി സംബന്ധിച്ച് പരാതികള്‍ ഏറുമ്പോഴും വരുമാന കണക്ക് കാണിച്ചാണ് ഇതിനെ എല്ലാം ബി ജെ പിയും കേന്ദ്രസര്‍ക്കാരും നേരിടുന്നത്. തുടക്കത്തില്‍ ജി എസ് ടി സമര്‍പ്പിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളായിരുന്നു പ്രശ്‌നങ്ങള്‍ സൃഷ്ടച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എളുപ്പത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നവിധത്തിലേക്ക് മാറ്റങ്ങള്‍ കൊണ്ടുവന്നു. 2018 ല്‍ 1.08 കോടി ജി എസ് ടി രജിസ്‌ട്രേഷനാണ് ഉണ്ടായിരുന്നതെങ്കില്‍ 2022 ആകുമ്പോള്‍ അത് 1.36 കോടിയിലേക്ക് ഉയര്‍ന്നു. അതേസമയം ജി എസ് ടി നടപ്പാക്കിയ ശേഷം എടുത്ത് പറയേണ്ട മറ്റൊരു നേട്ടമാണ് വരുമാനത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന വര്‍ധനവ്. കഴിഞ്ഞ എപ്രില്‍ മാസത്തിലാണ് റെക്കോര്‍ഡ് നേട്ടം ഉണ്ടായത്. അന്ന് 1.87 ലക്ഷം കോടിയാണ് ജി എസ് ടി…

Read More

ഹൈബി ഈഡന്‍ എം പി തുടങ്ങിവെച്ച കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ചര്‍ച്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുകയാണ്. എന്നാല്‍ നമ്മള്‍ ചിന്തിക്കാത്ത ഒരു കാര്യമുണ്ട് എന്ത് കൊണ്ടായിരിക്കും ഇന്ത്യയുടെ തലസ്ഥാനമായി ഡല്‍ഹി തിരഞ്ഞെടുത്തത്, എന്തു കൊണ്ടാകും തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായത്. ഇത്തരത്തില്‍ ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ തലസ്ഥാനം തിരഞ്ഞെടുക്കുവാന്‍ ചില കാരണങ്ങളുമുണ്ടെന്ന് മനസ്സിലാക്കാം. അതിലൊന്നാണ് എല്ലാ കാലാവസ്ഥയിലും വിശ്വസിക്കുവാന്‍ കഴിയുന്ന ഭൂപ്രകൃതി. എത്തിച്ചേരുവാനുള്ള എളുപ്പം, ഭരണകൂടത്തിന്റെ ഭാഗമായ സംവിധാനങ്ങളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന സംവിധാനം. ഇതെല്ലാമാണ് ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനത്തിന് അടിസ്ഥാനപരമായിവേണ്ടത്. എന്നാല്‍ അതിന് പുറെയും ചില കാര്യങ്ങള്‍ എടുത്ത് പറയാതിരിക്കുവാന്‍ സാധിക്കില്ല. അതിന് പുറമെയാണ് രാഷ്ട്രീയവും ജാതിയവുമായ കാര്യങ്ങള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിന് വലിയ പ്രധാന്യവും നമുക്ക് കാണുവാന്‍ സാധിക്കും. ഇന്ത്യ രൂപം കൊണ്ടത് മുതല്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനമാറ്റങ്ങള്‍ പലപ്പോഴും ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട് എന്നത് കാണുവാന്‍ സാധിക്കും. തലസ്ഥാന തര്‍ക്കത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍…

Read More

തിരുവനന്തപുരം. വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളം ഒന്നാമത് നില്‍ക്കുമ്പോഴും സംസ്ഥാനത്തിന് ലഭിക്കേണ്ട രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി വിവരം. തിരുവനന്തപുരം ഡിവിഷന് അനുവദിച്ച ട്രെയിന്‍ കേരളത്തില്‍ എത്തിക്കാതെ തിരുനല്‍വേലി വഴി മധുരയിലേക്ക് സര്‍വീസ് നടത്തുവനാണ് ശ്രമിക്കുന്നത്. അതേസമയം കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതില്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കേരളത്തിന് ലഭിക്കേണ്ട വന്ദേഭാരത് തമിഴ്‌നാടിന് ലഭിക്കും. അതേസമയം തമിഴ്‌നാട്ടില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ചെന്നൈയില്‍ നിന്നും ആരംഭിക്കുന്ന രണ്ട് ട്രെയിനുകളില്‍ ഒന്ന് മൈസൂരുവിലേക്കും ഒന്ന് കോയമ്പത്തൂരിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. മൂന്നാമത്തെ ട്രെയിന്‍ ചെന്നൈയില്‍ നിന്നും തിരുപ്പതിയിലേക്ക് സര്‍വീസ് നടത്തും ഇതിന്റെ ഉദ്ഘാടനം ഉടന്‍ ഉണ്ടാകും. അതേസമയം ചെന്നൈയില്‍ നിന്നും വിജയവാഡയിലേക്ക് സര്‍വീസ് നടത്തുന്ന കര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനിടെയാണ് കേരളത്തിന് ലഭിക്കേണ്ട രണ്ടാമത്തെ വന്ദേഭാരത് തട്ടിയെടുക്കാന്‍ തമിഴ്‌നാട് ശ്രമം നടത്തുന്നത്. ഈ നീക്കത്തിന് പിന്നില്‍ റെയില്‍വേയിലെ തന്നെ ചില ഉദ്യോഗസ്ഥരാണെന്നാണ് വിവരം. നിലവില്‍…

Read More

നീണ്ട 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മിസ് വേള്‍ഡ് മത്സരത്തിന് വേദിയാകുകയാണ് ഇന്ത്യ. എന്നാല്‍ 1996ല്‍ ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരം നടന്നപ്പോള്‍ അത് സംഘടിപ്പിച്ച അമിതാഭ് ബച്ചന് പറയാനുള്ളത് കണ്ണീരില്‍ കുതിര്‍ന്ന കഥയാണ്. അന്നത്തെ ആ മത്സരം അമിതഭ് ബച്ചനെ വലിയ കടക്കെണിയിലേക്കാണ് തള്ളി വിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയില്‍ മത്സ്യരം എത്തുമ്പോള്‍ കാത്തിരിക്കുന്നത് എന്തെല്ലാമായിരിക്കും. 1996ല്‍ ഇന്ത്യയില്‍ നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ അമിതാഭ ബച്ചന്‍ സംഘാടകനായിട്ടാണ് എത്തിയത്. ഇന്ത്യയിലെ ആദ്യത്തെ എന്റര്‍ടെയ്മന്റ് കമ്പനിയായ അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡായിരുന്ന മത്സരത്തിന്റെ സംഘാടകര്‍. അന്ന് ടെലിവിഷനുകള്‍ ഇന്ത്യയില്‍ അത്ര സുപരിചിതമാകാത്ത കാലം മിസ് വേള്‍ഡ് മത്സരം ജനങ്ങള്‍ കൗതുകത്തോടെ കാണും എന്ന പ്രതീക്ഷയോടെയാണ് അമിതാഭ് ബച്ചന്‍ എത്തിയത്. എന്നാല്‍ സംഭവിച്ചത് പ്രതിഷേധങ്ങളായിരുന്നു. മിസ് വേള്‍ഡ് മത്സരത്തിനെതിരെ 1996ല്‍ ഇന്ത്യയില്‍ നടന്ന പ്രതിഷേധം 1994ല്‍ ഐശ്വര്യ റായ് മിസ് വേള്‍ഡായതോടെ ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരങ്ങള്‍ ശ്രദ്ധആകര്‍ഷിച്ചിരുന്നു.…

Read More

ഓസ്‌കാര്‍ പുരസ്‌കാരം നല്‍കുന്ന ദി അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അംഗമായി മലയാളിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 398 പേരില്‍ ഒരാളാണ് മാനന്തവാടി അശ്വതിയിലെ പി സി സനത്ത്. ഓസ്‌കാര്‍ പരിഗണിക്കേണ്ട ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സനത്തിന് വോട്ട് ചെയ്യാം. കേരളത്തില്‍ നിന്നും വിഷ്വല്‍ ഇഫക്ട്‌സ് വിഭാഗത്തില്‍ സനത്തിന് മാത്രമാണ് അംഗത്വം ലഭിച്ചത്. ഇതിനോടകം 50 കൂടുതല്‍ സിനിമകളില്‍ സനത്ത് വിഷ്വല്‍ ഇഫക്ട് നിര്‍വഹിച്ചിട്ടുണ്ട്. കൂടുതലും തെലുങ്ക് ചിത്രങ്ങളാണ്. ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞാണ് അവസാനമായി സനത്തിന്റെതായി ഇറങ്ങിയ മലയാള ചിത്രം. അഭിനയം, ഛായഗ്രഹണം, രചന, സംവിധാനം, വസ്ത്രാലങ്കാരം, ഡോക്യുമെന്ററി, സംഗീതം, നിര്‍മാണം, ഫിലിം എഡിറ്റിങ്, പ്രൊ#ക്ഷന്‍, ഡിസൈന്‍, വിഷ്വല്‍ ഇഫക്ട്‌സ് എന്നി 19 മേഖലയിലാണ് അക്കാദമി അംഗത്വം നല്‍കിയത്. സനത്ത് അഹമ്മദാഹാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും അഞ്ച് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് 1997 മുതല്‍ സിനിമയില്‍…

Read More

കേരളത്തില്‍ ദേശീയപാത 66 ആറ് വരിപാതയാകുന്നതോടെ തുറക്കുന്നത് 11 ടോള്‍ ബൂത്തുകള്‍. ദേശീയ പാതയില്‍ ഓറോ 50 മുതല്‍ 60 വരെ കിലോമീറ്ററുകളുടെ ഇടയില്‍ ഓരോ ടോള്‍ പ്ലാസകള്‍ വീതം ഉണ്ടാകും. 2025ഓടെ കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെയുള്ള ഭാഗം പൂര്‍ണമായും തുറക്കുമെന്നാണ് ദേശിയപാതാ അധികൃതര്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ ദേശീയ പാത 66ന്റെ നീളം 646 കിലോമീറ്ററാണ്. ടോള്‍ പിരിവിലൂടെ നിര്‍മാണ ചെലവ് തിരിച്ചുകിട്ടിയാല്‍ ടോള്‍ നിരക്ക് 40 ശതമാനം കുറയ്ക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ ഉണ്ടാകും. മറ്റ് ജില്ലകളില്‍ ഓരോന്ന് വീതവും പ്രവര്‍ത്തിക്കും. എട്ട് റീച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പണി നടക്കുന്ന റീച്ചുകളില്‍ ഏകദേശം 41000 കോടിയാണ് നിര്‍മാണ ചെലവ്. 20 റീച്ചുകളായിട്ടാണ് നിര്‍മാണം നടക്കുന്നത്. ദേശീയ പാതയിലെ ഏക കോണ്‍ക്രീറ്റ് റോഡ് വരുന്ന മൂക്കോല- കാരോട് റീച്ചും കഴിഞ്ഞ മാസം തുറന്നിരുന്നു. അരൂര്‍ മുതല്‍ തുറവൂര്‍വരെ റീച്ചില്‍ 12.75 കിലോമീറ്റര്‍ വരുന്ന രാജ്യത്തെ ഏറ്റവും…

Read More

പാളിപ്പോയ രണ്ടാം ചന്ദ്രദൗത്യത്തിന്റെ വീഴ്ചകള്‍ പരിഹരിച്ച് മൂന്നാം ചന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ജൂലായ് 13നാണ് ഇന്ത്യയുടെ സ്വപ്‌നങ്ങളും പേറി മൂന്നാം ചന്ദ്രദൗത്യം ആരംഭിക്കുക. ആദ്യ ചന്ദ്രദൗത്യം 2008ലും രണ്ടാമത്തേത് 2019ലുമായിരുന്നു. എന്നാല്‍ രണ്ടാം ചന്ദ്രദൗത്യത്തിലെ പ്രധാന ഘട്ടമായിരുന്ന ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുവാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇന്ത്യ മൂന്നാം ചന്ദ്രദൗത്യത്തിന് തയ്യാറെടുത്തിരിക്കുന്നത്. ചന്ദ്രനില്‍ മനുഷ്യന്റെ അധിനിവേശസാധ്യതകള്‍ തേടുവാനും പ്രപഞ്ചോല്‍പത്തിയുടെ രഹസ്യങ്ങള്‍ അറിയുവാനുമാണ് ഇന്ത്യ മൂന്നാം ചന്ദ്രദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ചന്ദ്രനില്‍ അന്തരീക്ഷം ഇല്ലാത്തതും ഗുരുത്വാകര്‍ഷണവും ചന്ദ്രനില്‍ പേടകത്തെ ഇറക്കുക കഠിനമാക്കുന്നതാണ്. ഇവിടെയാണ് കഴിഞ്ഞ പ്രാവശ്യം പരാജയം സംഭവിച്ചതും. വിവിധ രാജ്യങ്ങള്‍ 33 ലാന്‍ഡര്‍ ദൗത്യങ്ങള്‍ ചന്ദ്രനിലേക്ക് നടത്തിയിട്ടുണ്ട്. ഇതില്‍ 16 എണ്ണം മാത്രമാണ് വിജയിച്ചത്. ചന്ദ്രനിലേക്ക് 11 ദൗത്യങ്ങള്‍ നടത്തിയ ശേഷമാണ് ആദ്യ ലാന്‍ഡറായ ലൂണ 9നെ റഷ്യയ്ക്ക് വിജയകരമായി ഇറക്കുവാന്‍ സാധിച്ചത്. ചന്ദ്രദൗത്യത്തിനുള്ള റോക്കറ്റുകള്‍ മുതല്‍ സോഫ്ട് വെയര്‍ വരെ നിര്‍മിക്കുന്നത് തിരുവനന്തപുരത്തുള്ള…

Read More