Author: Updates

മുഖ്യമന്ത്രി ഉള്‍പ്പെടെ കേരളത്തിലെ ഉന്നത സ്ഥാനത്തുള്ള ആര്‍ക്കും ഒരു അറിയിപ്പ് പോലും നല്‍കാതെയാണ് കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലേക്ക് ഓടിച്ചത്. എന്നാല്‍ കേരളത്തില്‍ വന്ദേഭാരത് എത്തിയതോടെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തുടക്കമായി. ക്രൈസ്തവ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ബിജെപി നടത്തിയ നീക്കത്തില്‍ പതറിപ്പോയ ഇരുമുന്നണികള്‍ക്കും വന്ദേഭാരതിന്റെ വരവ് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. എന്നാല്‍ പ്രതിരോധിക്കുവാന്‍ ഇടത് വലത് മുന്നണികള്‍ മുന്നോട്ട് വയ്ക്കുന്ന ന്യായികരണമാകട്ടെ വേഗത പോര, സില്‍വര്‍ലൈനാണെങ്കില്‍ ഇതിലും മികച്ചതാണെന്നാണ്. അതേസമയം കേരളത്തിന്റെ വികനത്തിന് വന്ദേഭാരത് നല്‍കുവാന്‍ പോകുന്ന പങ്ക് തീരെ ചെറുതല്ല താനും. കേരളത്തിലെ യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്ര ഒരുക്കുവാന്‍ സാധിക്കും എന്നതാണ് വന്ദേഭാരതിന്റെ ഗുണം. വന്ദേഭാരത് ഇന്ത്യന്‍ എന്‍ജിനീയറിങ്ങിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കാലങ്ങളായി രാഷ്ട്രീയ കുരുക്കുകളില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ എന്‍ജിനീയറിങ്ങിന് ഒരു ദിശബോധവും ലക്ഷ്യവും പകര്‍ന്ന് നല്‍കുവാന്‍ വന്ദേഭാരതിന്റെ വരവോടെ രാജ്യത്തിന് സാധിച്ചു. വേഗത മാത്രം മുന്നില്‍ കണ്ടല്ല ഇന്ത്യന്‍ റെയില്‍ വേ എഞ്ചിനീയറായ സുധാംശു…

Read More

വൈകല്യങ്ങളിൽ തളർന്നിരിക്കുമ്പോഴല്ല, വൈകല്യത്തെ മറി കടന്ന് നേട്ടങ്ങൾ കൊയ്യുമ്പോഴാണ് ജീവിതം ആസ്വാദ്യകരവും സമൂഹത്തിന് ഒരു പ്രചോദനവുമാകുന്നത്. പോളിയോ രോഗത്തെ തോല്പിച്ച ഈ ദമ്പതികളുടെ വിജയഗാഥ ഏവർക്കും വലിയൊരു പ്രചോദനമാണ്. കൂട്ടുകാർ ഓടി ചാടി കളിക്കുന്നത് കണ്ട് നിറകണ്ണുകളോടെ നിന്ന ബാല്യമായിരുന്നു ഫസ്റാ ഭാനുവിനും സാദിഖിനും. ഒന്നര വയസിൽ കാലിനെ കെട്ടിയിട്ട പോളിയോയെ തോല്പിച്ച് , വിൽ ചെയറിൽ ബാസ്കറ്റ് ബോളുമായി പറക്കുകയാണ് ഇവർ. വിൽ ചെയർ ബാസ്കററ്റ് ബോൾ മത്സരങ്ങളിൽ പങ്കെടുുക്കാൻ രാജ്യമെമ്പാടും സഞ്ചരിക്കുന്ന തിരക്കിലാണ് ഇപ്പോൾ ഈ ദമ്പതികൾ. കോയമ്പത്തൂരിൽ വച്ച് നടന്ന സൗത്ത് സേൺ വീൽ ചെയർ ബാസ്കറ്റ് ബോളിൽ കേരള വനിതാ ടീം മൂന്നാം സ്ഥാനത്തെത്തി. ഭാനുവും ഈ ടീമിലുണ്ട് എന്നതാണ് ഏറ്റവും പ്രാധാന്യം. തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിയാണ് ഫസ്റാ ഭാനു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ ഭാനു വൈകല്യത്തെ മറികടന്നത് മനക്കരുത്തും ദൃഡനിശ്ചയവും കഠിന പ്രയ്ത്‌നവും കൊണ്ടാണ്. വിവാഹമാലോചിച്ചപ്പോൾ തെന്നെ പോലെ തന്നെ പോളിയോ ബാധിതനായ സാദിഖിനെ…

Read More

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഹോസ്റ്റല്‍ ജീവിതം എന്താണെന്ന് മനസ്സിലാക്കിയിട്ടുള്ളനവരായിരിക്കും നാം എല്ലാവരും. എന്നാല്‍ മികച്ച സൗകര്യങ്ങളും നല്ല ഭക്ഷണവും ലഭിക്കുന്ന ഹോസ്റ്റലുകള്‍ കണ്ടെത്തുക വളരെ ശ്രമകരമായ ഒരു ദൗത്യമാണ്. ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഫയിന്റ് മൈ ഹോസ്റ്റല്‍ എന്ന സ്റ്റാര്‍ട്ടപ്പ്. കൃത്യമായ വിവരശേഖരണത്തിന് ശേഷമാണ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ഹോസ്റ്റലോ പേയിംഗ് ഗസ്റ്റ് ഫെസിലിറ്റിയോ നോക്കുന്നവര്‍ക്ക് ഇത് മികച്ച ഒരു മാര്‍ഗമായിരിക്കും. അതുപോലെ തന്നെ ഹോസ്റ്റല്‍ ഉടമകള്‍ക്കും തങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ സാധിക്കും. മൂന്ന് സുഹൃത്തുക്കളുടെ ആശയത്തിലാണ് ഫയിഡ് മൈ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഇത് 10 പേരടങ്ങുന്ന ഒരു ടീമായി വളര്‍ന്നു. ഷിയാസ് വി പി, ഹന്‍സല്‍ സലിം, ജിതിന്‍ ബാബു എന്നിവരാണ് ഫയിഡ് മൈ ഹോസ്റ്റലിന് പിന്നില്‍. നിലവില്‍ വിദ്യാര്‍ഥികളാണ് കൂടുതലും ഫയിന്റ് മൈ ഹോസ്റ്റല്‍ ഉപയോഗിക്കുന്നത്. അതുപോലെ തന്നെ കോര്‍പ്പറേറ്റ് കമ്പനികളുമായും അസോസിയേഷനുകളുമായും ഇവര്‍ സഹകരിച്ച്…

Read More

സാപോണി ഫിക്കേഷൻ എന്ന പ്രക്രിയയിലൂടെയാണ് സോപ്പ് നിർമിക്കുന്നത്. സസ്യ എണ്ണ അല്ലെങ്കിൽ മൃഗ കൊഴുപ്പ് കാസ്റ്ററ്റിക് സോഡയുമായിപ്രവർത്തിച്ചാണ് സോപ്പ് ഉണ്ടാകുന്നത്. ഇപ്പോൾ വിപണിയിൽ ലഭ്യമായ മിക്കവാറും സോപ്പുകളുടെ പി എച്ച് 8 ന് മുകളിൽ ആണ്. അതായത് ആൽക്കി പി എച്ച്. എന്നാൽ തലയോട്ടിയിൽ അസിഡ് പി എച്ച് ആണ്. ബാക്ടീരിയ , ഫംഗസ് മുതലായവയുടെ പ്രവർത്തനത്തെ അസിഡിക് പി എച്ച് തടയുന്നു. തലയോട്ടിയിൽ സോപ്പ് തേയ്ക്കുന്നത് വഴി തലയോട്ടിയി പി എച്ച് ഉയർന് ആൽക്കലി പി എച്ച് ആവുകയും ഇത് ബാക്ടീരയയുടെ വളർച്ചയക്കും കാരണമാകന്നു. ഇത് വഴി ഇഫക്ഷൻ, തല ചൊറിച്ചിൽ, താരൻ, മുടി കൊഴിച്ചിൽ എന്നിങ്ങനെ ധാരാളം പ്രശ്നങ്ങൾ ഉണ്ടാവുന്നു. കൂടാതെ സോപ്പ് തലയോട്ടിയെ നന്നായി ഡ്രൈ ആക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടി പെട്ടന്ന് പൊട്ടി പോകുന്നതിനും കാരണമാവുന്നു. അമിതമായി തലയോട്ടി ഡ്രൈ ആകുന്നത് സെബോറിക് ഡെർമറ്റൈറ്റിസ് അഥവാ താരൻ ഉണ്ടാകുന്നതിന് കാരണമാവുന്നു. അമിതമായ തലയോട്ടി…

Read More

സാങ്കേതിക വിദ്യ ദിവസവും മാറുന്ന ലോകത്താണ് നാം ജീവിക്കുന്നത്. വൈദ്യശാസ്ത്ര രംഗത്തും ടെക്‌നോളജിയിലും ഗ്രാഹാന്തര യാത്രകളിലും മനുഷ്യന്‍ കൈവരിക്കുന്ന നേട്ടം മനുഷ്യരെ വീട്ടും വാകാസത്തിലേക്ക് നയിക്കുകയാണ്. ഇപ്പോള്‍ ശാസ്ത്ര ലോകത്ത് ചര്‍ച്ചയാകുന്നത് ഗൂഗിള്‍ എന്‍ജിനീയര്‍ റേ കര്‍സ്വെയിലിന്റെ പ്രസ്താവനയാണ്. എട്ട് വര്‍ഷം കൊണ്ട് മനുഷ്യന്‍ അമരത്വം നേടുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ റേയുടെ പ്രവചനത്തെ അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ. ഇതിന് മുമ്പും റേ നടത്തിയ പ്രവചങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമെ അദ്ദേഹം നിസാരക്കാരനല്ലെന്ന് മനസ്സിലാകു. മുമ്പ് റേ നടത്തിയ 147 പ്രവചനങ്ങളില്‍ 86 ശതമാനവും കൃത്യമായി എന്നത് തന്നെയാണ് ഈ പ്രവചനത്തെയും ശാസ്ത്ര ലോകം തള്ളിക്കളയാത്തതിന് കാരണം. റേയുടെ പ്രവചനപ്രകാരം മനുഷ്യന് പ്രായം കൂടുന്ന അവസ്ഥ ഇനി ഇല്ലാതാകും. ജനറ്റിക്‌സ് നാനോ സാങ്കേതിക വിദ്യകളുടെയും റോബോട്ടിക്‌സ് എന്നി ശാസ്ത്ര മേഖലയുടെയും വളര്‍ച്ചയുടെ ഫലമായി പ്രായമാകുന്നത് തടയുവാന്‍ നാനോ ബോട്ടുകളെ ശാസ്ത്ര ലോകം കണ്ടെത്തുമെന്നാണ് റേ പറയുന്നത്. അര്‍ബുദം പോലുള്ള രോഗങ്ങള്‍ 2030 ആകുമ്പോള്‍…

Read More

ഇറ്റലിയിൽ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ വെള്ളത്തിനടിയിൽ നിന്നും കണ്ടെത്തി. അപ്രതീക്ഷിതമായി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയത് സൗത്ത് ഇറ്റലിയിലെ കാമ്പാനിയയ്ക്ക് സമീപമുള്ള പോസുവോലി തുറമുഖത്ത് നിന്ന് ആണ്. പുരാവസ്തു ഗവേഷകർ നടത്തിയ തിരച്ചിലിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അവശിഷ്ടങ്ങൾ നബാറ്റിയൻ നാഗരികതയുമായി ബന്ധപ്പെട്ടതാണെന്നാണ് ​ഗവേഷകരുടെ നിഗമനം. നബാറ്റിയൻ ദേവതയാണ് ദസറ. ദസറയ്ക്ക് സമർപ്പിച്ചിരിന്നതാണ് ഈ ക്ഷേത്രം എന്നാണ് പ്രാഥമിക നിഗമനം. ദസറയെ നബാറ്റിയൻ നാഗരികതയിൽ പർവതങ്ങളുടെ ദൈവം എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കൂടാതെ കാഴ്ചയിൽ അതിമനോഹരമായ രണ്ട് പുരാതന റോമൻ മാർബിളുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. നബാറ്റിയൻ, റോമൻ സാമ്രാജ്യത്തിന്റെ ഒരു സൗഹൃദ സാമ്രാജ്യമായിരുന്നു. റോമൻ കാലഘട്ടത്തിൽ, യൂഫ്രട്ടീസ് നദി മുതൽ ചെങ്കടൽ വരെ നബാറ്റിയൻ സാമ്രാജ്യം വ്യാപിച്ചു കിടന്നു. പെട്ര എന്ന അറേബ്യൻ പെനിൻസുലയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം ഒരു കാലത്ത് നബാറ്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. റോമൻ മെഡിറ്ററേനിയനിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായിരുന്ന പോസുവോലി…

Read More

ഐശ്വര്യത്തിന്റെ പ്രതീകമായ വിഷുവിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് കണിക്കൊന്ന. വേനൽക്കാല വസന്തത്തിന്റെ പ്രതീകമായ കണിക്കൊന്ന പൂവില്ലാതെ ഒരു വിഷുക്കണി ഒരുക്കൽ ഒരിക്കലും സാധ്യമാവില്ല. വിഷുക്കണിക്ക് കണിക്കൊന്ന പൂവിന്റെ പ്രാധാന്യം പ്രസ്താാവിക്കുന്ന ഐതിഹ്യങ്ങൾ ധാരാളമുണ്ട്. അതിൽ ഒന്ന്, ഒരിക്കൽ കൃഷ്ണന്റെ അമ്പലത്തിൽ ചുറ്റുമതിലിനകത്ത് ഒരു ചെറിയ കുട്ടി പെട്ടുപോയി. ക്ഷേത്രപൂജാരി അത് അറിയാതെ അമ്പലം അടച്ചു പോയി. കുട്ടി വിഷമിക്കാതിരക്കാൻ ഉണ്ണിക്കണ്ണൻ തന്നെ വന്ന് തന്റെ അരഞ്ഞാണം കുട്ടിക്ക് കളിക്കാൻ കൊടുത്തു.രാവിലെ പൂജാരി ക്ഷേത്രം തുറന്നപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ ക്ഷോഭിതനാക്കി. കൃഷ്ണഭഗവാന് അണിയിച്ചിരുന്ന ദേവാഭരണം കുട്ടിയുടെ കൈയ്യിൽ കാണുകയും കുഞ്ഞിനോട് ദേഷ്യപെടുകയും ചെയ്തു. പേടിച്ചു പോയ ആ കുഞ്ഞ് കരഞ്ഞുകൊണ്ട് അരഞ്ഞാണം വലിച്ചെറിഞ്ഞു. അത് ചെന്ന് വീണത് തൊട്ടടുത്തുള്ള കൊന്ന മരത്തിലാണ്.പെട്ടന്ന് ആ മരം മുഴുവനും സ്വർണ വർണത്തിലുള്ള മനോഹരമായ പൂക്കളാൽ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലിൽ നിന്നുംഒരു അശരീരി മുഴങ്ങി ‘ഇത് എന്റെ ഭക്തന് ഞാൻ നൽകിയ നിയോഗമാണ്. ഈ…

Read More

സ്ത്രീ പുരുഷ വേർതിരിവിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു കാട്ടുകയാണ് മഞ്ജ്ജു വാര്യർ. ഒരു വനിതാ സംരംഭം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മഞ്ജു. മിക്കവാറും സ്ത്രീകൾക്ക് ജീവിതത്തിൽ പല കാര്യങ്ങളും ചെയ്യാൻ ആഗ്രഹമുണ്ടാവും എന്നാൽ പല കാരണങ്ങളാൽ അവർക്ക് അത് സാധിക്കാറില്ലെന്ന് മഞ്ജു വാര്യർ തുറന്ന് പറയുന്നു. അവസരങ്ങൾക്ക് വേണ്ടി കാത്തിരിന്നിട്ടും അവസരം കിട്ടാതെ ഇരിക്കുന്ന പല സ്ത്രീകളെയും തനിക്ക് അറിയാമെന്നും മണമഞ്ജു പറയുന്നു. സക്‌സസ്ഫുൾ ആയിട്ടൊരു ജീവിതം സ്ത്രീകൾ ആഗ്രഹിക്കുന്ന പോലെ എല്ലാർക്കും കിട്ടട്ടെ. അങ്ങനെ സ്ത്രീ പുരുഷ വേർതിരിവില്ലാതെ എല്ലാർക്കും തുല്യ അവസരങ്ങൾ ലഭിക്കട്ടെ. അങ്ങെയുള്ള വേർതിരിവിൽ താൻ വിശ്വസിക്കുന്നില്ല എന്നും താരം പറഞ്ഞു. അതുപോലെ തന്റെ ആത്മാർത്ഥമായിട്ടുള്ള ആഗ്രഹം വളരെ ശക്തരായി, തുല്യരായി പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഒന്നിച്ച് നിന്നു കൊണ്ട് മനസമാധാനമുള്ള ഒരു സമൂഹം ഉണ്ടാകണം എന്നുള്ളതാണ് എന്ന് മഞ്ഞു വാര്യർ പറയുന്നു.

Read More

കേരളത്തിലെ ഏറ്റവും വലിയ ഉല്ലാസ കപ്പൽ തിങ്കളാഴ്ച നീറ്റിലിറങ്ങാൻ ഒരുങ്ങുകയാണ്. നിഷ്ജിത്ത് എന്ന കൊച്ചിക്കാൻ രണ്ട് വർഷം കൊണ്ട് നിർമ്മിച്ചതാണ് ‘ക്ലാസിക് ഇംപീരിയൽ’ എന്ന ഉല്ലാസകപ്പൽ. വാടകയ്ക്ക് എടുത്ത ബോട്ടുമായി കായൽ ടൂറിസം ആരംഭിച്ച നിഷ്ജിത്ത് 10 കോടി രൂപ മുക്കിയാണ് ഈ കപ്പൽ നിർമ്മിച്ചത്. തിങ്കളാഴ്ച കൊച്ചി കായലിലെ രാമൻ തുരുത്തിൽ നിന്നും രാവിലെ 11 ന് കപ്പൽ നീറ്റിലിറങ്ങും. നീറ്റിലിറങ്ങി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാ നന്ദെസൊ നോവാൾ ചടങ്ങിൽ പങ്കെടുക്കും. നിഷ് ജിത്തിന്റെ ഉടമസ്ഥതയിൽ കായൽ സർവീസ് നടത്തുന്ന നാല് ആഡംബര ബോട്ടുകളും ഒരു ചെറു കപ്പലും ഇപ്പോഴുണ്ട്. കപ്പൽ സർവീസിനായി സ്വന്തമായി ബോട്ട് ജെട്ടിയും നിർമ്മിച്ചിട്ടുണ്ട്. ഒമ്പത് മീറ്റർ നീളവും 4 മീറ്റർ വീതിയും ഉണ്ട് ഈ ഫ്ലോട്ടിങ് ജെട്ടിക്ക്. വാച്ച് കമ്പനി പ്രതിനിധിയായിരുന്ന നിഷ്ജിത്ത് കപ്പൽ ഉടമയെന്ന ലേബലിൽ എത്തി നിൽക്കുമ്പോൾ നിഷ് ജിത്തിന് ഇത് സ്വപ്ന സാക്ഷാത്കാരമാണ്.…

Read More

മലയാള മാസം മേടം ഒന്ന് കേരളീയർ  വിഷു ആഘോഷിക്കുന്നു.രാത്രിയും പകലും തുല്യമായ ദിവസം ആണ് തുല്യമായത് എന്ന് അർത്ഥം വരുന്ന വിഷു. വിഷുവും ഓണവും കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ  വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആഘോഷിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ തികച്ചും വ്യത്യസ്തമാണ്‌ . വിഷുക്കണി. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുവുമായി ബന്ധപെട്ട് രണ്ട് ഐതിഹ്യങ്ങളുണ്ട്. ഒന്നാമത്തെത് ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്. മറ്റൊന്ന് ശ്രീരാമന്റെ രാവണനെ നിഗ്രഹവുമായി ബന്ധപെ.ട്ടതാണ് .വിഷുവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകൾ കത്തിക്കുന്നത് ഈ ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ്. രാവണ വധത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ ഇത് സൂചിപ്പിക്കുന്നു. ”മലബാർ മാന്വലിൽ വില്യം ലോഗൻ വിഷുവിനെക്കുറിച്ച് പരാമർശിക്കുന്നത്. ഗണിതശാസ്ത്രപരമായി വിഷു നവവർഷദിനമാണ്. അന്ന് സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് കരുതുന്നത്. വസന്ത കാലത്തിന്റെ…

Read More