Author: Updates

കൊച്ചി: ക്യാഷ് ഡിജിറ്റല്‍ പെയ്‌മെന്റ് സേവന രംഗത്തെ ഇന്ത്യയിലെ മുന്‍നിരക്കാരായ ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വീസസ് ഇന്ത്യയിലെ 8000-ാമത്തെ ഹിറ്റാച്ചി മണി സ്‌പോട്ട് എടിഎം സ്ഥാപിച്ച് പുതിയ നാഴികക്കല്ല് പിന്നിട്ടു. ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വീസസ് സ്ഥാപിച്ച്, സ്വന്തം ഉടമസ്ഥതയില്‍ പ്രവര്‍ത്തിപ്പിക്കുന്ന വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ക്ക് 2014-ലാണ് ഇന്ത്യയില്‍ തുടക്കം കുറിച്ചത്. കഴിഞ്ഞ 12 മാസങ്ങളില്‍ ഹിറ്റാച്ചി എടിഎമ്മുകള്‍ക്ക് 35 ശതമാനം വളര്‍ച്ചയാണു കൈവരിക്കാനായത്. 2022 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് സ്ഥാപിച്ചിട്ടുള്ള വൈറ്റ് ലേബല്‍ എടിഎമ്മുകളില്‍ 23 ശതമാനവും ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വീസസിന്റേതാണ്. 29 സംസ്ഥാനങ്ങളിലും ആറു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. രാജ്യത്ത് പ്രത്യേകിച്ച് ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും എടിഎം സാന്ദ്രത വര്‍ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ റുസ്തം ഇറാനി പറഞ്ഞു.

Read More

ഇന്ത്യയും റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന് ഉണര്‍വ് നല്‍കുവാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാനാറ ബാങ്കിനും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിക്കും റഷ്യയുമായി രൂപയുടെ വ്യാപാരത്തിന് അനുമതി നല്‍കി. റഷ്യയുമായി സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ക്ക് പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറക്കുവനാണ് ആര്‍ബിഐയുടെ അംഗീകാരം. യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവയ്ക്ക് മുമ്പ് ഇതേ അനുമതി ആര്‍ ബി ഐ നല്‍കിയിരുന്നു. ഇതോടെ 5 ബാങ്കുകളില്‍ ഇടപാട് കാര്‍ക്ക് വോസ്‌ട്രോ അക്കൗണ്ട് തുറക്കുവാന്‍ കഴിയും. രൂപയുടെ വിദേശ വ്യാപാരം എളുപ്പത്തിലാക്കുവാന്‍ ഇതുവരെ 9 വോസ്‌ട്രോ അക്കൗണ്ടുകള്‍ ആരംഭിച്ചതായി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത് വാള്‍ പറഞ്ഞു. യൂക്കോ ബാങ്കില്‍ നിന്നും ഒന്നും ഇന്‍ഡിന്‍ഡ് ബാങ്കില്‍ നിന്നും 6 അക്കൗണ്ടും റഷ്യയില്‍ നിന്നുള്ള ബാങ്കായ എസ് ബി ഇ ആര്‍, വി ടി ബി എന്നിവയില്‍ ഒന്നുവീതവും ആണ് അക്കൗണ്ട് ആരംഭിച്ചത്. വോസ്‌ട്രോ അക്കൗണ്ട് രൂപയില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ഇടപാട് നടത്താന്‍ വഴിയൊരുക്കുന്നതാണ്…

Read More

മലപ്പുറം. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശശി തരൂര്‍ എംപി. മലബാര്‍ പര്യടനത്തിന്റെ ഭാഗമായി പാണക്കാട് മുസ്ല്‌ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പ് ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഒരുമയുടെ ഗ്രൂപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്ടേക്കുള്ള സന്ദര്‍ശിച്ചതില്‍ അസാധാരണമായി ഒന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശശി തരൂരിന്റേത് സൗഹൃദ സന്ദര്‍ശമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ തരൂര്‍ സജ്ജീവമാകുകയാണോ എന്ന ചോദ്യത്തിന് തരുര്‍ എംപിയാണെന്നും അതിനാല്‍ സംസ്ഥാന നേതാവാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റ് പാര്‍ട്ടികളുടെ ആഭ്യന്തരവിഷയത്തില്‍ ലീഗ് പ്രതികരിക്കാറില്ലെന്നും പികെ കുഞ്ഞാലുക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനുള്ള ശശി തരൂരിന്റെ നീക്കത്തെ എ,ഐ ഗ്രൂപ്പുകള്‍ ആശങ്കയോടെയാണ് കാണുന്നത്. ശശി തരൂരിന്റെ പര്യടനത്തെ തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് പര്യടനത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. പാണക്കാട്് എത്തിയ ശശി തരൂരിനെ സാദിഖലി, കുഞ്ഞാലിക്കുട്ടി…

Read More
85
Science

ആധുനിക ക്വാണ്ടംഭൗതികത്തെ ആല്‍ബല്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്നും സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ക്വാണ്ടം ഭൗതികത്തിലെ പല വസ്തുതകളും ഭൗതിക യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്ന നിലപാടിലായിരുന്നു ഐന്‍സ്‌റ്റൈന്‍. തന്റെ വാദം ബലപ്പെടുത്താന്‍ 1934 ല്‍ നേഥന്‍ റോസന്‍, ബൊറിസ് പൊഡോള്‍സ്‌കി എന്നീ യുവഗവേഷകരുമായി ചേര്‍ന്ന് ഒരു നാലുപേജ് പ്രബന്ധം ഫിസിക്കല്‍ റിവ്യൂ ജേര്‍ണലില്‍ ഐന്‍സ്‌റ്റൈന്‍ പ്രസിദ്ധീകരിച്ചു. ഇപിആര്‍ പ്രബന്ധം എന്ന പേരില്‍ പ്രസിദ്ധമായ ആ പേപ്പറിലാണ്, ക്വാണ്ടം എന്റാംഗിള്‍മെന്റ് എന്ന പ്രതിഭാസം ഐന്‍സ്‌റ്റൈന്‍ പരിശോധിച്ചത്. ക്വാണ്ടം ഭൗതികം അനുസരിച്ച് എല്ലാ കണങ്ങളും ദിന്ദ്വസ്വഭാവം കാട്ടുന്നവയാണ്. ഒരേ സമയം കണികയുടെയും തരംഗത്തിന്റെയും സ്വഭാവമുള്ളവ. രണ്ടു കണങ്ങള്‍ പരസ്പരം ഇടപഴകുമ്പോള്‍ അവ സവിശേഷതകള്‍ പങ്കിട്ട് പരസ്പരം ബന്ധനത്തിലാകും. അങ്ങനെയുള്ള കണങ്ങളെ വേര്‍പെടുത്തി എത്ര അകലേയ്ക്ക് അയച്ചാലും, അവ തമ്മില്‍ അദൃശ്യമായ ഒരു ബന്ധം നിലനില്‍ക്കും. ഇതാണ് ക്വാണ്ടം എന്റാംഗിള്‍മെന്റ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഇത്തരത്തില്‍, പരസ്പരബന്ധനത്തില്‍ പെട്ട കണങ്ങളില്‍ ഒന്നിനെ നിരീക്ഷിക്കുകയോ അളവെടുപ്പിന് വിധേയമാക്കുകയോ ചെയ്താല്‍, എത്ര പ്രകാശവര്‍ഷം അകലെയായാലും…

Read More

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയുടെ വളര്‍ച്ച വളവുകളും തിരിവുകളും എല്ലാം ചേര്‍ന്ന് ആരേയും അമ്പരപ്പിക്കുന്നതായിരുന്നു. രാജ്യം 75 വര്‍ഷം പിന്നിടുമ്പോള്‍ ദരിദ്ര രാജ്യത്തില്‍ നിന്നും ലോകത്തിലേ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞു. ഈ നേട്ടം പതിറ്റാണ്ടുകളോളം ഇന്ത്യയെ കോളനിയാക്കി ഭരിച്ച ബ്രിട്ടണെ മറികടന്നാണ് രാജ്യം നേടിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാസ്ത്ര ഗവേഷണം, ഐടി, ഫാര്‍മ, ബഹിരാകാശ ഗവേഷണം എന്നി മേഖലകളില്‍ ഇന്ത്യക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. രോഹങ്ങളുടെയും മഹാമാരികളുടെയും നാടെന്ന് പലരും പരിഹസിച്ച ഇന്ത്യ, ലോക രാജ്യങ്ങളിലേക്ക് മരുന്നുകളും മറ്റ് ജീവന്‍ രക്ഷ ഉപകരണങ്ങളും കയറ്റുമതി ചെയ്ത് ലോകത്തിന്റെ ഫാര്‍മസി എന്ന് പേര് നേടിയിരിക്കുകയാണ്. രാജ്യം 75 വര്‍ഷത്തെ പരിശ്രമം കൊണ്ട് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കോളോണിയല്‍ യുഗത്തില്‍ നിന്നും പുറത്തെത്തിയ രാജ്യം ദര്‍ശനശാലികളായ നിരവധി പേരുടെ പരിശ്രമത്തിന്റെ ഭാഗമായി വളര്‍ച്ചയുടെ പാതയിലാണ്. ഫാര്‍മ വ്യവസായത്തിന്റെ കാര്യമെടുക്കാം. കൊളോണിയല്‍ ഭരണകാലത്ത്, കൂടിപോയാല്‍,…

Read More

നമ്മുടെ ഭൂമിക്ക് പുറത്ത് ജീവന്‍ ഉണ്ടോ എന്ന ചോദ്യത്തിന് പലപ്പോഴും ആര്‍ക്കും വ്യക്തമായ ഉത്തരം ഇല്ല. ഉണ്ടെന്നും ഇല്ലെന്നും പറയുന്നവര്‍ ധാരാളം. എന്നാല്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് സംവിധാനത്തില്‍ ഇ.ടി ദി എക്‌സ്ട്രാ ടെറിസ്ട്രിയല്‍ എന്നൊരു സിനിമ മുമ്പ് പുറത്ത് വന്നിരുന്നു. കുട്ടികള്‍ക്ക് വേണ്ടി ഇറങ്ങിയ സിനിമയില്‍ ഭൂമിയില്‍ കുടുങ്ങിപ്പോയ ഒരു അന്യഗ്രഹജീവിയെ രക്ഷിക്കാന്‍ കുറച്ചു കുട്ടികള്‍ നടത്തുന്ന ശ്രമത്തെ വളരെ മനോഹരമായി കാണിച്ചിരിക്കുന്നു. അതുള്‍പ്പടെ ബഹുഭൂരിപക്ഷം സിനിമകളും അന്യഗ്രഹജീവികളെ സങ്കല്പിച്ചിരിക്കുന്നത് ഏതാണ്ട് മനുഷ്യരെപ്പോലെയുള്ള ജീവികളായിട്ടാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരിക്കുമോ ഒരു അന്യഗ്രഹജീവി. ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനു മുന്നേ നാം ചോദിക്കേണ്ട ഒരു ചോദ്യം എന്താണ് ജീവന്‍ എന്നതാണ്. അതിന് ഉത്തരം കിട്ടിയാലല്ലേ. പക്ഷേ വളരെ വളരെ കൃത്യമായ ഒരുത്തരം ഇതുവരെ അതിനില്ല എന്നതാണ് സത്യം. ജീവന്റെ നിര്‍വചനങ്ങളില്‍പ്പോലും വൈവിദ്ധ്യമുണ്ട്. എങ്കിലും സ്വയം തന്റെ തലമുറകളെ സൃഷ്ടിക്കാന്‍ കഴിയുന്നതും ജൈവപ്രക്രിയയിലൂടെ വളരുന്നതും അവസാനം മരിക്കുന്നതുമായ ഒന്നായിട്ടാണ് പൊതുവെയുള്ള വിലയിരുത്തല്‍. നാം കാണുന്ന…

Read More

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയതായി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച ബിസിനസ് ടെര്‍മിനലിന്റെ ചുമരില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഒരുക്കുന്ന ചുമര്‍ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബിസിനസ് ടെര്‍മിനലിന്റെ പ്രവേശന കവാടത്തിന് ഇരുവശങ്ങളിലുമായാണ് ചുമര്‍ചിത്രം ഒരുങ്ങുന്നത്. സര്‍വ്വകലാശാല മ്യൂറല്‍ പെയിന്റിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രം ഡയറക്ടറുമായ ഡോ.ടി.എസ്. സാജുവിന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയിലെ പെയിന്റിംഗ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് ചുമര്‍ചിത്രത്തിന്റെ തൊണ്ണൂറ് ശതമാനത്തോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ”അറുപത് അടി നീളവും ആറ് അടി വീതിയുമുളള കാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചുമര്‍ചിത്രത്തിന്റെ ഇതിവൃത്തം പ്രധാനമായും കേരളീയ കലാരൂപങ്ങളാണ്. കൂടാതെ ഓണാഘോഷങ്ങള്‍, വളളംകളി, ഉള്‍പ്പെടെ തൃശൂര്‍ പൂരം വരെ ചുമര്‍ചിത്രത്തിലുണ്ട്. കേരളത്തിന്റെ തനത് കലകളായ ഓട്ടംതുളളല്‍, ഒപ്പന, കളംപാട്ട്, ദഫ്മുട്ട്, കൂടിയാട്ടം, തിടമ്പ് നൃത്തം, പുളളുവന്‍ പാട്ട്, തെയ്യം, തിറ, മാര്‍ഗംകളി,…

Read More

ഒരേ സമയം ഏറ്റവും കൂടുതല്‍ കടലാസു തോണികള്‍ നിര്‍മിച്ച ഗിന്നസ് ലോക റെക്കോര്‍ഡ് ഇനി കട്ടക്ക് നഗരസഭയ്ക്ക് സ്വന്തം. കട്ടക്കിലെ പ്രസിദ്ധമായ ബാലിയാത്ര ഉത്സവത്തോടനുബന്ധിച്ചു മുനിസിപ്പല്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് 35 മിനിറ്റില്‍ 22,473 ഒറിഗാമി കടലാസു തോണികള്‍ നിര്‍മിച്ച് റെക്കോര്‍ഡിട്ടത്. ഒഡിഷയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 2121 കുട്ടികള്‍ പതിനൊന്നെണ്ണം വീതം കടലാസു തോണികളാണ് നിര്‍മിച്ചത്. ബാരാബതി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ കട്ടക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സുബാഷ് ചന്ദ്ര സിംഗിന് സാക്ഷ്യപത്രം കൈമാറി.

Read More

ടു ക്രീയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും,സമീര്‍ സേട്ടുംചേര്‍ന്ന് നിര്‍മ്മിക്കുന്ന ജവാനും മുല്ലപ്പൂവും പ്രദര്‍ശനത്തിന് തയ്യാറാകുന്നു. അടച്ചിടല്‍ കാലത്തിന് ശേഷം ഓരോ വീടും ഒരു ചെറുലോകമായി മാറിയ പശ്ചാത്തലത്തിലാണ് ജവാനും മുല്ലപ്പൂവിന്റെയും കഥ ഇതള്‍വിരിയുന്നത്. കോവിഡാനന്തരം കഷ്ടത്തിലായത് സാങ്കേതിക പരിഞ്ജാനമില്ലാത്ത സാധാരണക്കാരാണ്. സൈബര്‍ ലോകം വെളിച്ചമായി ഒപ്പം നിന്ന് അവരുടെ വഴികളില്‍ ഇരുള്‍ പരത്തിക്കൊണ്ടിരുന്നു. സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന സ്‌കൂള്‍ അദ്ധ്യാപികയായ ജയശ്രി ടീച്ചറും സൈനിക ജീവിതം പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങിയെത്തിയ ജവാന്‍ ഗിരിധറിന്റെയും കഥ പറയുന്ന ചിത്രം നവാഗതസംവിധായകനായ രഘു മേനോന്‍ അണിയിച്ചൊരുക്കുന്നു. ഇഷ്ടാനിഷ്ടങ്ങളുടെ കാരൃത്തില്‍ ഗിരിധറും ജയശ്രിയും ഇരുധ്രുവങ്ങളില്‍ ആണ്. എങ്കിലും കുടുംബം എന്ന അനിവാരൃതയെ മുറുകേ പിടിച്ച് അവര്‍ ഒത്തുപോകുകയാണ്. ജയശ്രി ടീച്ചറുടെ അതിജീവനത്തിന്റെ കഥ വൃതൃസ്തമായി പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണന്‍ ആണ്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു.മറ്റ് അഭിനേതാക്കള്‍: രാഹുല്‍ മാധവ്,ബേബി…

Read More

കൊച്ചി: ആഢംബര എസ്യുവി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ പതിപ്പ് ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ നിരത്തിലിറങ്ങും. പൂനെ രഞ്ജന്‍ഗാവിലെ പ്ലാന്റില്‍ ഉല്‍പ്പാദനം ആരംഭിച്ച പുതിയ ഗ്രാന്‍ഡ് ചെറോക്കിയുടെ പ്രീ ബുക്കിങും ജീപ്പ് ആരംഭിച്ചിട്ടുണ്ട്. ഡീലര്‍ഷിപ്പുകള്‍ വഴിയും വെബ്സൈറ്റിലും ബുക്ക് ചെയ്യാം. ഡെലിവറി ഈ മാസം അവസാനത്തോടെ പ്രതീക്ഷിക്കാം. ജീപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത് ബ്രാന്‍ഡാണ് ആഗോള വിപണിയില്‍ പേരുംപെരുമയുമുള്ള ഗ്രാന്‍ഡ് ചെറോക്കി. അഞ്ചാം തലമുറയിലെത്തുമ്പോള്‍ സാങ്കേതിക വിദ്യയിലും സുരക്ഷയിലും യാത്രാ സുഖത്തിലും സൗകര്യങ്ങളിലുമെല്ലാം ഒട്ടേറെ പുതുമകളുണ്ട്. എയറോഡയനാമിക് ബോഡി സ്‌റ്റൈലും പുതിയ രൂപകല്‍പ്പനയും ഭാവവും വാഹനത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തേയും സുരക്ഷയേയും കൂടുതല്‍ മെചച്ചപ്പെടുത്തിയിട്ടുണ്ട്. യാത്രികരുടെ സുരക്ഷ, യാത്രാ സുഖം, സൗകര്യങ്ങള്‍ എന്നിവയ്ക്ക് പരമാവധി പരിഗണന നല്‍കിയാണ് പുതുതലമുറ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആഢംബര എസ്യുവി ഗണത്തില്‍ ഗ്രാന്‍ഡ് ചെറോക്കിയെ വേറിട്ട് നിര്‍ത്തുന്നതും ഇവയാണ്. വളരെ വേറിട്ട ഡ്രൈവിങ്, യാത്രാ അനുഭവമാണ് ഏറ്റവും പുതിയ ഗ്രാന്‍ഡ്…

Read More