Author: Updates

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകനും യുവനടനുമായ നിരഞ്ജ് മണിയന്‍ പിള്ള രാജു വിവാഹിതനാകുന്നു. നിരഞ്ജിന്റെ വധുവായി എത്തിന്നത് ഫാഷന്‍ഡിസൈനറായ നിരഞ്ജന വിനോദാണ്. വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന കൈത്തറി വസ്ത്രങ്ങള്‍ക്കായുള്ള അല എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ഫാഷന്‍ ഡിസൈനിങ്ങില്‍ ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയില്‍ എത്തുന്നത്. ഇരുവരുടെയും വിവാഹം ഡിസംബര്‍ ആദ്യ ആഴ്ചയാണെന്നാണ് വിവരം.

Read More

സാമ്പത്തിക മാന്ദ്യം എന്ന് പലപ്പോഴും കേള്‍ക്കാറുളള വാക്കണ്. എന്നാണ് മാന്ദ്യം എന്താണെന്നും എങ്ങനെ സമ്പവിക്കുന്നുവെന്നും ഭൂരിഭാഗം പേര്‍ക്കും പലപ്പോഴും മനസ്സിലായിട്ടുണ്ടാവില്ല. ലോകത്ത് രണ്ടോ മൂന്നോ രാജ്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ എല്ലാ രാജ്യങ്ങളും വളര്‍ച്ചയുടെ പാതിയിലാണ്. എന്നാല്‍ ഈ രാജ്യങ്ങളുടെ വളര്‍ച്ച കൃത്യമായി പറഞ്ഞാല്‍ ഏറ്റക്കുറച്ചിലുകള്‍ കൂടി ഉള്ളതാണ്. ഏറിയും കുറഞ്ഞുമുള്ള വളര്‍ച്ചയാണ് എല്ലാ രാജ്യങ്ങളിലും സംഭവിക്കുന്നത്. എന്നാല്‍ പലാ രാജ്യങ്ങളിലും ഇത് ഇങ്ങനെ തന്നെ സംഭവിക്കണമെന്നില്ല. ചിലപ്പോള്‍ വളര്‍ച്ചയില്‍ മാന്ദ്യം കുറേക്കാലം കണ്ടില്ലെന്നും വരാം. ചിലപ്പോള്‍ മാന്ദ്യം കുറേക്കാലം രാജ്യത്തിന്റെ സാമ്പത്ത് വ്യവസ്ഥയെ ബാധിച്ചതായിട്ടും കാണുവാന്‍ സാധിക്കും. അതായത് വളരുന്ന ഒരു സാമ്പത്ത് വ്യവസ്ഥയുടെ ഭാഗം തന്നെയാണ് സാമ്പത്തിക തകര്‍ച്ചയും പിന്നീട് അതിന്‍ മൂലം ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യവും. കൃത്യമായി രണ്ട് സാമ്പത്തിക പാഥങ്ങളില്‍ ഒരു രാജ്യത്തിന്റെ ജി ഡി പി വളര്‍ച്ച നിരക്ക് നെഗറ്റീവ് ആകുന്നുണ്ടെങ്കില്‍ അതിനെയാണ് സാമ്പത്തിക മാന്ദ്യം എന്ന് വിളിക്കുന്നത്. ഉദാഹരണമായി ജ ഡി പി 10…

Read More

യു എസ് സിലെ ഫ്‌ലോറിഡയിലെ കേപ് കാനവറാലില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രഹസ്യ ദൗത്യവുമായി ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് കുതിച്ചുയര്‍ന്നു. റോക്കറ്റ് അമേരിക്കന്‍ ബഹിരാകാശ സേനയ്ക്ക് വേണ്ടിയിട്ടുള്ള രണ്ട് ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് എത്തിച്ചത്. എന്നാല്‍ ഫാല്‍ക്കണ്‍ ബഹിരാകാശത്ത് എത്തിച്ച ഉപഗ്രഹങ്ങളുടെ ലക്ഷ്യം എന്താണെന്നോ ഉപ്രഹങ്ങള്‍ ഏതാണെന്നോ ഉള്ള വിവിരം നാസയോ സ്‌പേസ് എക്‌സോ വിശദീകരിച്ചിട്ടില്ല. ഇത് ആദ്യമായിട്ടാണ് യു എസ് ബഹിരാകാശ സേന ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശത്രു രാജ്യങ്ങളെ നിരീക്ഷിക്കുവാനും നീക്കങ്ങള്‍ മനസ്സിലാക്കുവാനുമാണ് ദൗത്യമെന്നാണ് വിവരം. അതേസമയം വലിയ പ്രത്യേകതകള്‍ ഉള്ള റോക്കറ്റാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ ഹെവി 16800 കിലോഗ്രാം ഭാരം ഈ റോക്കറ്റിന് ബഹിരാകാശത്ത് എത്തിക്കുവാന്‍ സാധിക്കും. യു എസ് സിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സ് 2018ലാണ് ഈ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചത്. കെന്നഡി സ്‌പേസ് സന്ററില്‍ നിന്നുമാണ് ഫാല്‍ക്കണ്‍ ആദ്യമായി ബഹിരാകശത്തെത്തിയത്. അന്ന്…

Read More

കെ പി ഉമ്മര്‍ മലയാള സിനിമ ലോകത്തെ എക്കാലത്തെയും അതുല്ല്യ പ്രതിഭ. പഴയ കാലസിനിമകളില്‍ കര്‍ക്കശ്യക്കാരനായ വില്ലന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ സിനിമയിലെ ആ കര്‍ക്കശക്കാരന്‍ സുഹൃത്തുക്കളുടെ മുന്നില്‍ സ്‌നേഹസമ്പന്നനായ നായകനായിരുന്നു. സുഹൃത്തുക്കളോടുള്ള സ്‌നേഹം കൊണ്ട് തന്നെ അവസാന കാലം തന്റെ ജന്മനാട്ടില്‍ തന്നെ ജീവിച്ച് തീര്‍ക്കുവനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാല്‍ ആ അതുല്ല്യ പ്രതിഭയുടെ ആഗ്രഹം ബാക്കിയാക്കി അദ്ദേഹം വിടവാങ്ങി. 21 വര്‍ഷങ്ങള്‍ പിന്നിടുകയാണ് ആ വിടവ് മലയാള സിനിമ ലോകത്ത് സംഭവിച്ചിട്ട്. സിനിമ ലോകത്തെ തിരക്കില്‍ നിന്നും വെള്ളിത്തിരയുടെ പതുപതുപ്പില്ലാത്ത വിശ്രമ ജീവിതത്തിലേക്ക് കടന്നപ്പോള്‍ അദ്ദേഹം വല്ലാത്ത മടുപ്പ് അനുഭവിച്ചിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. ആ സമയങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം മിണ്ടിയും പറഞ്ഞും ഇരിക്കുവാനും സ്‌നേഹം പങ്കിടുവാനുമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്ന് പറയുന്നു. തനിക്ക് ഏറ്റവും പ്രീയപ്പെട്ട കോഴിക്കോട്ടെക്ക് താമസം മാറുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിനായി ചെന്നൈയിലെ വീടും സ്ഥലവും വീറ്റ് കോഴിക്കോട്ടേക്ക് വന്ന് താമസിക്കുവനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സ്‌കൂള്‍ കാലം…

Read More

ഇടുക്കി. എല്ലാവരും അര്‍ജന്റിനയുടെ പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഒട്ടും വ്യത്യസ്തനല്ലാതെ അര്‍ജന്റിനയും സൗദിയും തമ്മില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയുടെ പരാജയത്തില്‍ ദുഖത്തിലാണ് മുന്‍മന്ത്രിയും സി പി എം നേതാവുമായ എംഎം മണി. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ആദ്യമത്സരത്തില്‍ തന്നെ പരാജയപ്പെടുത്തിയ സൗദിയുടെ വിജയത്തില്‍ അഭിനന്ദിക്കുമ്പോള്‍ തന്നെയാണ് അദ്ദേഹം അര്‍ജന്റീനയുടെ പരാജയത്തില്‍ വേദനിക്കുന്നതും. അര്‍ജന്റിനയുടെ പരാജയത്തിന് കാരണം സൗദിയിലെ ചൂട് കാലാവസ്ഥയാണെന്നാണ് അദ്ദേഹം പറയുന്നത്. അര്‍ജന്റീനയുടെ തോല്‍വി ആഘോഷമാക്കിയവരോട് എംഎം മണി ഫേയ്‌സ്ബുക്കിലൂടെ മറിപടി നല്‍കിയിരുന്നു. ‘കളി ഇനിയും ബാക്കിയാണ് മക്കളെ’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അര്‍ജന്റീനയുടെ പരാജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് എത്തിയത്. പരാജയത്തില്‍ വേദനിക്കുന്ന കുട്ടികള്‍ അടക്കം നിരവധി പേരുടെ വാര്‍ത്തകളും പിന്നീട് പുറത്തുവന്നു.

Read More

കൊച്ചി: ക്യാഷ് ഡിജിറ്റല്‍ പെയ്‌മെന്റ് സേവന രംഗത്തെ ഇന്ത്യയിലെ മുന്‍നിരക്കാരായ ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വീസസ് ഇന്ത്യയിലെ 8000-ാമത്തെ ഹിറ്റാച്ചി മണി സ്‌പോട്ട് എടിഎം സ്ഥാപിച്ച് പുതിയ നാഴികക്കല്ല് പിന്നിട്ടു. ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വീസസ് സ്ഥാപിച്ച്, സ്വന്തം ഉടമസ്ഥതയില്‍ പ്രവര്‍ത്തിപ്പിക്കുന്ന വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ക്ക് 2014-ലാണ് ഇന്ത്യയില്‍ തുടക്കം കുറിച്ചത്. കഴിഞ്ഞ 12 മാസങ്ങളില്‍ ഹിറ്റാച്ചി എടിഎമ്മുകള്‍ക്ക് 35 ശതമാനം വളര്‍ച്ചയാണു കൈവരിക്കാനായത്. 2022 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് സ്ഥാപിച്ചിട്ടുള്ള വൈറ്റ് ലേബല്‍ എടിഎമ്മുകളില്‍ 23 ശതമാനവും ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വീസസിന്റേതാണ്. 29 സംസ്ഥാനങ്ങളിലും ആറു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. രാജ്യത്ത് പ്രത്യേകിച്ച് ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും എടിഎം സാന്ദ്രത വര്‍ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ റുസ്തം ഇറാനി പറഞ്ഞു.

Read More

ഇന്ത്യയും റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന് ഉണര്‍വ് നല്‍കുവാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാനാറ ബാങ്കിനും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിക്കും റഷ്യയുമായി രൂപയുടെ വ്യാപാരത്തിന് അനുമതി നല്‍കി. റഷ്യയുമായി സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ക്ക് പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറക്കുവനാണ് ആര്‍ബിഐയുടെ അംഗീകാരം. യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവയ്ക്ക് മുമ്പ് ഇതേ അനുമതി ആര്‍ ബി ഐ നല്‍കിയിരുന്നു. ഇതോടെ 5 ബാങ്കുകളില്‍ ഇടപാട് കാര്‍ക്ക് വോസ്‌ട്രോ അക്കൗണ്ട് തുറക്കുവാന്‍ കഴിയും. രൂപയുടെ വിദേശ വ്യാപാരം എളുപ്പത്തിലാക്കുവാന്‍ ഇതുവരെ 9 വോസ്‌ട്രോ അക്കൗണ്ടുകള്‍ ആരംഭിച്ചതായി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത് വാള്‍ പറഞ്ഞു. യൂക്കോ ബാങ്കില്‍ നിന്നും ഒന്നും ഇന്‍ഡിന്‍ഡ് ബാങ്കില്‍ നിന്നും 6 അക്കൗണ്ടും റഷ്യയില്‍ നിന്നുള്ള ബാങ്കായ എസ് ബി ഇ ആര്‍, വി ടി ബി എന്നിവയില്‍ ഒന്നുവീതവും ആണ് അക്കൗണ്ട് ആരംഭിച്ചത്. വോസ്‌ട്രോ അക്കൗണ്ട് രൂപയില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ഇടപാട് നടത്താന്‍ വഴിയൊരുക്കുന്നതാണ്…

Read More

മലപ്പുറം. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശശി തരൂര്‍ എംപി. മലബാര്‍ പര്യടനത്തിന്റെ ഭാഗമായി പാണക്കാട് മുസ്ല്‌ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പ് ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഒരുമയുടെ ഗ്രൂപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്ടേക്കുള്ള സന്ദര്‍ശിച്ചതില്‍ അസാധാരണമായി ഒന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശശി തരൂരിന്റേത് സൗഹൃദ സന്ദര്‍ശമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ തരൂര്‍ സജ്ജീവമാകുകയാണോ എന്ന ചോദ്യത്തിന് തരുര്‍ എംപിയാണെന്നും അതിനാല്‍ സംസ്ഥാന നേതാവാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റ് പാര്‍ട്ടികളുടെ ആഭ്യന്തരവിഷയത്തില്‍ ലീഗ് പ്രതികരിക്കാറില്ലെന്നും പികെ കുഞ്ഞാലുക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനുള്ള ശശി തരൂരിന്റെ നീക്കത്തെ എ,ഐ ഗ്രൂപ്പുകള്‍ ആശങ്കയോടെയാണ് കാണുന്നത്. ശശി തരൂരിന്റെ പര്യടനത്തെ തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് പര്യടനത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. പാണക്കാട്് എത്തിയ ശശി തരൂരിനെ സാദിഖലി, കുഞ്ഞാലിക്കുട്ടി…

Read More
85
Science

ആധുനിക ക്വാണ്ടംഭൗതികത്തെ ആല്‍ബല്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്നും സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ക്വാണ്ടം ഭൗതികത്തിലെ പല വസ്തുതകളും ഭൗതിക യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്ന നിലപാടിലായിരുന്നു ഐന്‍സ്‌റ്റൈന്‍. തന്റെ വാദം ബലപ്പെടുത്താന്‍ 1934 ല്‍ നേഥന്‍ റോസന്‍, ബൊറിസ് പൊഡോള്‍സ്‌കി എന്നീ യുവഗവേഷകരുമായി ചേര്‍ന്ന് ഒരു നാലുപേജ് പ്രബന്ധം ഫിസിക്കല്‍ റിവ്യൂ ജേര്‍ണലില്‍ ഐന്‍സ്‌റ്റൈന്‍ പ്രസിദ്ധീകരിച്ചു. ഇപിആര്‍ പ്രബന്ധം എന്ന പേരില്‍ പ്രസിദ്ധമായ ആ പേപ്പറിലാണ്, ക്വാണ്ടം എന്റാംഗിള്‍മെന്റ് എന്ന പ്രതിഭാസം ഐന്‍സ്‌റ്റൈന്‍ പരിശോധിച്ചത്. ക്വാണ്ടം ഭൗതികം അനുസരിച്ച് എല്ലാ കണങ്ങളും ദിന്ദ്വസ്വഭാവം കാട്ടുന്നവയാണ്. ഒരേ സമയം കണികയുടെയും തരംഗത്തിന്റെയും സ്വഭാവമുള്ളവ. രണ്ടു കണങ്ങള്‍ പരസ്പരം ഇടപഴകുമ്പോള്‍ അവ സവിശേഷതകള്‍ പങ്കിട്ട് പരസ്പരം ബന്ധനത്തിലാകും. അങ്ങനെയുള്ള കണങ്ങളെ വേര്‍പെടുത്തി എത്ര അകലേയ്ക്ക് അയച്ചാലും, അവ തമ്മില്‍ അദൃശ്യമായ ഒരു ബന്ധം നിലനില്‍ക്കും. ഇതാണ് ക്വാണ്ടം എന്റാംഗിള്‍മെന്റ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഇത്തരത്തില്‍, പരസ്പരബന്ധനത്തില്‍ പെട്ട കണങ്ങളില്‍ ഒന്നിനെ നിരീക്ഷിക്കുകയോ അളവെടുപ്പിന് വിധേയമാക്കുകയോ ചെയ്താല്‍, എത്ര പ്രകാശവര്‍ഷം അകലെയായാലും…

Read More

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയുടെ വളര്‍ച്ച വളവുകളും തിരിവുകളും എല്ലാം ചേര്‍ന്ന് ആരേയും അമ്പരപ്പിക്കുന്നതായിരുന്നു. രാജ്യം 75 വര്‍ഷം പിന്നിടുമ്പോള്‍ ദരിദ്ര രാജ്യത്തില്‍ നിന്നും ലോകത്തിലേ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞു. ഈ നേട്ടം പതിറ്റാണ്ടുകളോളം ഇന്ത്യയെ കോളനിയാക്കി ഭരിച്ച ബ്രിട്ടണെ മറികടന്നാണ് രാജ്യം നേടിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാസ്ത്ര ഗവേഷണം, ഐടി, ഫാര്‍മ, ബഹിരാകാശ ഗവേഷണം എന്നി മേഖലകളില്‍ ഇന്ത്യക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. രോഹങ്ങളുടെയും മഹാമാരികളുടെയും നാടെന്ന് പലരും പരിഹസിച്ച ഇന്ത്യ, ലോക രാജ്യങ്ങളിലേക്ക് മരുന്നുകളും മറ്റ് ജീവന്‍ രക്ഷ ഉപകരണങ്ങളും കയറ്റുമതി ചെയ്ത് ലോകത്തിന്റെ ഫാര്‍മസി എന്ന് പേര് നേടിയിരിക്കുകയാണ്. രാജ്യം 75 വര്‍ഷത്തെ പരിശ്രമം കൊണ്ട് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കോളോണിയല്‍ യുഗത്തില്‍ നിന്നും പുറത്തെത്തിയ രാജ്യം ദര്‍ശനശാലികളായ നിരവധി പേരുടെ പരിശ്രമത്തിന്റെ ഭാഗമായി വളര്‍ച്ചയുടെ പാതയിലാണ്. ഫാര്‍മ വ്യവസായത്തിന്റെ കാര്യമെടുക്കാം. കൊളോണിയല്‍ ഭരണകാലത്ത്, കൂടിപോയാല്‍,…

Read More