Author: Updates

ഒച്ചിനെ പോലെ ഇഴയുന്ന റോബോര്‍ട്ടിനെ വികസിപ്പിച്ച് ഗവേഷകര്‍. ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് റോബോര്‍ട്ടിനെ വികസിപ്പിച്ചത്. പുതിയ കണ്ടുപിടുത്തതോടെ റോബോര്‍ട്ടുകളുടെ ചലന രീതിയില്‍ പുതിയ ഒരു കണ്ടുപിടുത്തമാണ് നടത്തിയിരിക്കുന്നത്. റോബോര്‍ട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന സ്ലൈഡിംഗ് സക്ഷന്‍ മെക്കാനിസം ഒച്ചിന്റെ മ്യൂക്കസിന് പകരായി പ്രവര്‍ത്തിക്കുന്നു. ഇതാണ് റോബോര്‍ട്ടിന്റെ ചലനത്തിന് വഴിയൊരുക്കുന്നത്. ഇതുമൂലം ഉയരം കൂടിയ പ്രദേശങ്ങളിലും കെട്ടിടത്തിലും ഇഴഞ്ഞു കയറാന്‍ റോബോര്‍ട്ടിന് സാധിക്കും. മനുഷ്യര്‍ക്ക് ചെന്നെത്താന്‍ പ്രയാസമുള്ള പ്രതലങ്ങളില്‍ റോബോര്‍ട്ടിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. കപ്പലുകളുടെ ഹള്‍, വിമാനങ്ങള്‍, ഉയരമുള്ള ഗ്ലാസ് ജാലകങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ഇതു വഴി സാധിക്കും. പുതിയ കണ്ടുപിടുത്തം ഗതാഗതം, വ്യവസായം, ക്ലൈംബിംഗ് എന്നി മേഖലയില്‍ വലിയ മാറ്റത്തിന് കാരണമാകും. റോബോര്‍ട്ടിന് തന്നെക്കാള്‍ 10 ഇരട്ടി വരെ ഭാരം വഹിക്കുവാനും സാധിക്കും. അതേസമയം പരീക്ഷണങ്ങളില്‍ ഉയര്‍ന്ന വേഗത കൈവരിച്ച റോബോര്‍ട്ടുകള്‍ക്ക് സ്റ്റാറ്റിക് അഡീഷന്‍ സമയത്ത് ഊര്‍ജ്ജം ആവശ്യമില്ല.

Read More

കേരള സര്‍ക്കാര്‍ പൂര്‍ണപരാജയം എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയ ശേഷം 2016 ജൂണിനും 2022 ഓഗസ്റ്റിനും ഇടയില്‍ സംസ്ഥാന്ത് നടന്നത് 431 ബോംബ് സ്‌ഫോടനക്കേസുകളാണ്. എന്നാല്‍ ഈ കേസുകളില്‍ പ്രതികളെ കണ്ടെത്തി ശിക്ഷിക്കുന്നതില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ആഭ്യന്തര വകുപ്പും പോലീസും പൂര്‍ണപരാജയമായിരുന്നു. അതേസമയം 162 കേസുകളില്‍ മാത്രമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. 205 കേസുകളാണ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് അവസാനിപ്പിച്ചത്. ഒപ്പം തെളിവുകള്‍ കണ്ടെത്തുവാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് കേസുകളുടെ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം ബോംബ് കേസുകളില്‍ പ്രതികള്‍ കൂടുതലും ഭരണ കക്ഷിയായ സിപിഎമ്മില്‍ നിന്നുള്ളവരായതിനാല്‍ കേസ് പോലീസ് മനപ്പൂര്‍വം അവസാനിപ്പിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുകള്‍ അട്ടിമറിക്കാന്‍ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷണ സംഘങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ബോംബ് കേസുകള്‍ക്ക് പുറമെ കേരളത്തില്‍ ഈ കാലയളവില്‍ 150 ഗുണ്ടാ ആക്രമണ കേസുകള്‍…

Read More

ഇന്ത്യയുടെ നാവീക സേനയുടെ ദീര്‍ഘകാല സ്വപ്‌നങ്ങളിലൊന്നായ ഇന്ത്യയുടെ മൂന്നാമത്തെ വിമാന വാഹിനിക്കപ്പലിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തുടര്‍ന്നും ഇന്ത്യന്‍ നാവിക സേനയ്ക്ക് ആവശ്യമായ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുവനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആറ് വിമാന വാഹനികപ്പലുകള്‍ നിര്‍മ്മിക്കുവനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന് നാവിക സേന ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടുണ്ടെന്നും ഡിഎസിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണം ആരംഭിക്കുവനുമാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന തീരുമാനം എടുക്കുന്ന സമിതിയാണ് ഡിഎസി. തദ്ദേശിയമായി തന്നെ വിമാനവാഹനികപ്പില്‍ നിര്‍മ്മിക്കുവനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഐഎന്‍എസ് വിക്രാന്തിന്റേതിന് സമാനമായ വിമാനവാഹനി കപ്പലായിരിക്കും നിര്‍മ്മിക്കുക. അഞ്ച് ബില്യണ്‍ ഡോളറാണ് ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. നിര്‍മ്മിക്കുന്ന വിമാനവാഹനിക്കപ്പലില്‍ 28 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വിന്യസിക്കാന്‍ സാധിക്കും. നിലവില്‍ ഇന്ത്യയ്ക്ക് രണ്ട് വിമാനവാഹിനി കപ്പലുകളാണ് ഉള്ളത്. റഷ്യയില്‍ നിന്നും വാങ്ങിയ ഐഎന്‍എസ്…

Read More

കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കേരളത്തിലെ പല ജില്ലകളിലും കോണ്‍ഗ്രസില്‍ തമ്മിലടി വലിയ പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കുകയാണ്. കോഴിക്കോടും കാസര്‍കോടുമാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ പോര് തിരഞ്ഞെടുപ്പ് സമയത്ത് അല്‍പം ശമിച്ചെങ്കിലും ഇപ്പോഴും നീറി പുകയുകയാണ്. കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കോണ്‍ഗ്രസുകാര്‍ തന്നെ കാലുവാരാന്‍ ശ്രമിച്ചുവെന്നാണ് പല സ്ഥാനാര്‍ഥികളും പറയുന്നത്. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഷവനും കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. അതേസമയം ശാന്തമായി നിന്നിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ശക്തമായ പോരിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ്. തുടര്‍ന്ന് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനും കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയും തുറന്ന പോരിലേക്ക് എത്തുകയായിരുന്നു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തത് എത്ര ഉന്നതനാണെങ്കിലും കോണ്‍ഗ്രസില്‍…

Read More

രാജ്യസഭാ സീറ്റിനെ ചൊല്ലി എല്‍ ഡി എഫില്‍ ഭിന്നത രൂക്ഷമാകുന്നു. കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിനും ഒരു സീറ്റില്‍ യുഡിഎഫിനും വിജയിക്കാന്‍ സാധിക്കും. ഇതാണ് ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത്. നിലവില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് സിപിഐയും കേരള കോണ്‍ഗ്രസും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. രാജ്യസഭാ അംഗങ്ങളായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. ഇതില്‍ ജോസ് കെ മാണി ആദ്യം യുഡിഎഫില്‍ നിന്ന് ഈ സീറ്റില്‍ വിജയിച്ചിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫില്‍ എത്തിയ ശേഷം രാജി വെക്കുകയും പിന്നീട് അതേ സീറ്റില്‍ എല്‍ഡിഎഫില്‍ നിന്നും വിജയിക്കുകയുമായിരുന്നു. നിലവില്‍ എല്‍ഡിഎഫിന് രണ്ട് പേരെ വിജയിപ്പിക്കുവാന്‍ സാധിക്കും. ഇതില്‍ സിപിഎം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സിപിഐ സ്വന്തം സീറ്റ് വിട്ടു നല്‍കില്ലെന്നും വ്യക്തമാക്കി കഴിഞ്ഞു. അതേസമയം രാജ്യസഭാ സീറ്റ് ലഭിക്കാതെ വന്നാല്‍ കേരള കോണ്‍ഗ്രസില്‍ ജോസ്…

Read More

തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖം ഇന്ത്യയ്ക്ക് കൈമാറിയതോടെ ഇറാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ശക്തമായിരിക്കുകയാണ്. അടുത്ത പത്ത് വര്‍ഷത്തേക്ക് ചബഹാര്‍ തുറമുഖം ഇന്ത്യയ്ക്ക് കൈമാറിയ കരാറില്‍ ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഒപ്പുവെച്ചു. കരാര്‍ നിലവില്‍ വന്നതോടെ ഇന്ത്യ ആദ്യമായി വിദേശത്ത് ഒരു തുറമുഖം കൈകാര്യം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2016ലെ ഇറാന്‍ സന്ദര്‍ശന വേളയിലാണ് കരാറില്‍ ഒപ്പുവെച്ചിരുന്നു. തുടര്‍ന്ന് ഇറാന്‍ പ്രസിഡന്റ് ഹസല്‍ റൂഹാനിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ തുറമുഖത്തെ ഇന്ത്യയുടെ പങ്ക് വിപുലീകരണത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ത്യ നാല് ഘട്ടങ്ങളിലായിട്ടാണ് ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നത്. ആദ്യ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം എട്ട് ദശലക്ഷം ടണ്‍ കൈകാര്യം ചെയ്യുവാന്‍ തുറമുഖത്തിന് സാധിക്കും. അതേസമയം തുറമുഖത്തിന്റെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 32 ജെട്ടികള്‍ ഉണ്ടാകും. ഒപ്പം 82 ദശലക്ഷം ടണ്‍ കൈകാര്യം ചെയ്യുവാനും സാധിക്കും. ഇന്ത്യയ്ക്കും ഇറാനും ചബഹാര്‍ തുറമുഖത്തിലുള്ള പ്രധാന്യം ഒമാന്‍ കടലിടുക്കിന്റെ മുഖത്തായി സ്ഥിതി ചെയ്യുന്ന തുറമുഖം…

Read More

സ്വർണം കൈവശം ഉണ്ടെങ്കിൽ വലിയൊരു ആശ്വാസം അനുഭവപ്പെടുന്നവരാണ് മലയാളികളിൽ നല്ലൊരു ശതമാനം ആൾക്കാരും . ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം എന്നതിനപ്പുറം ഒരു വലിയ സമ്പാദ്യമായാണ് എല്ലാവരും സ്വർണത്തെ കാണുന്നത്. നിക്ഷേപങ്ങൾക്ക് ഉപരിയായി സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന ധാരാളം ആൾക്കാരുണ്ട് . വലിയ നിക്ഷേപ സാധ്യതകളുള്ള സ്വർണം ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങൾ ഉണ്ട് .ഒരാൾക്ക് എത്ര സ്വർണം വരെ കൈവശം സൂക്ഷിക്കാം എന്നുള്ളത് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യമാണ് . അത് മാത്രമല്ല സ്വർണം വാങ്ങാൻ പാൻ കാർഡ് ആവശ്യമുണ്ടോ എന്നതും പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഭാരതത്തിൽ സ്വർണവുമായി ബന്ധപ്പെട്ട് വ്യക്തമായ നിയമങ്ങളുണ്ട്. ഈ നിയമങ്ങൾ അറിയാതെ പോകുന്നതും അത് പാലിക്കപെടാതിരിക്കുന്നതും വഴി ഭീമമായ ആദായ നികുതി പിഴ പലർക്കും അടയ്‌ക്കേണ്ടതായി വരുന്നു. നിശ്ചിത മൂല്യത്തിന് മുകളിലുള്ള സ്വർണം വാങ്ങുന്നതിനു ഇന്ത്യയിൽ പാൻ കാർഡോ, അതിന് തുല്യമായ രേഖകളോ ആവശ്യമാണ് . 2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യം…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കൂടുതല്‍ സീറ്റുകള്‍ നേടി കരുത്തുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. 42 ലോക്‌സഭാ സീറ്റുകളുള്ള ബംഗാള്‍ ലോക്‌സഭയില്‍ മൂന്നാമത്തെ കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന പോരാട്ടവും വലിയ ശ്രദ്ധ നേടുന്നതാണ്. പശ്ചിമ ബംഗാള്‍ ഏറെക്കാലം സിപിഎം ഭരണത്തിലും പിന്നീട് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ത്രിണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലും എത്തി. നിലവില്‍ ത്രിണമൂല്‍ കോണ്‍ഗ്രസാണ് പശ്ചിമ ബംഗാളിന്റെ ഭരണം കൈയാളുന്നത്. നിലവിലെ സാഹചര്യങ്ങള്‍ മമതയ്ക്കും ടി എം സിക്കും പശ്ചിമ ബംഗാളില്‍ അത്ര അനുകൂലമല്ല. പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിന് ചില പ്രത്യേകതകളുണ്ട്. തുടര്‍ഭരണങ്ങള്‍ക്ക് ഇടമുള്ള സംസ്ഥാന മാണ് പശ്ചിമ ബംഗാള്‍. ആദ്യം മൂന്ന് പതിറ്റാണ്ട് കോണ്‍ഗ്രസ് ഭരണത്തിലും പിന്നീട് 35 വര്‍ഷം നീണ്ട് നിന്ന സിപിഎം ഭരണത്തിലുമായിരുന്നു പശ്ചിമ ബംഗാള്‍. സിപിഎം ഭരണം പശ്ചിമ ബംഗാളിനെ പിന്നോട്ട് അടിച്ചതോടെ സംസ്ഥാനത്ത് നിന്നും സിപിഎം തൂത്തെറിയപ്പെട്ടു. ഇതേ അവസ്ഥ തന്നെയാണ് കോണ്‍ഗ്രസിനും സംഭവിച്ചത്.…

Read More

മുകേഷ് അംബാനി 15 കിലോ ഭാരം കുറച്ചു അതും കഠിനമായ വർക്ക് ഔട്ടുകൾ ഒന്നുമില്ലാതെ. പൊതുവെ കഠിന വര്‍ക്കൗട്ടുകള്‍ ഒന്നും പിന്തുടരാത്ത ജീവിതമനു മുകേഷ് അംബാനിയുടേത്. എന്നിട്ടും നേട്ടയമായത് അംബാനി പിന്തുടര്‍ന്ന ‘മാന്ത്രിക കൂട്ട്’. റിലയന്‍സ് കുടുംബം എന്നും ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാണ് .മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ഇന്ത്യക്കാര്‍ കാത്തിരിക്കുന്നുമുണ്ട്. ഫിറ്റ്നസിന് വളരെ പ്രധാന്യം നല്‍കണ്‍ ഈ കുടുംബം പ്രതേകം ശ്രദ്ധിക്കുന്നുണ്ട്.തിരക്കുകള്‍ക്കിടയില്‍ പോലും ഫിറ്റ്‌നസ്സിനു ശ്രദ്ധ പുലര്‍ത്തുന്ന ശീലം ഉണ്ട്. ആരോഗ്യം കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളുവെന്ന ചിന്തയാവാം ഫിട്‌നെസ്സിനു എത്രയും പ്രാധാന്യം നല്‍കാന്‍ അംബാനിയെയും കുടുംബത്തെയും പ്രേരിപ്പിക്കുന്നത്. മുകേഷ് അംബാനിയുടെയും, നിതാ അംബാനിയുടെയും ഇളയ മകന്‍ ആനന്ദ് അംബാനി തന്റെ അമിതഭാരം കുത്തനെ കുറച്ച വാര്‍ത്തകള്‍ മുന്‍പ് ചര്‍ച്ചയായിരുന്നു . മകനൊപ്പം അമ്മയും ഡയറ്റ് എടുത്തും, ഡാന്‍സ് പ്രാക്ടീസ് പുനരാരംഭിച്ചും നിത അംബാനി 18 ഓളം കിലോ കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത് മുകേഷ് അംബാനിയുടെ ഡയറ്റ് ആണ്. ശതകോടീശ്വരന്‍…

Read More

ഇരുപത്തിമൂന്നാം വയസില്‍ ഇന്ത്യ കാണാന്‍ എത്തിയ ജനീവക്കാരി ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ത്തമ്മയായി. സ്ഥാപിച്ചത് 159000 കോടി രൂപയുടെ കമ്പനി. രത്തന്‍ ടാറ്റയുടെ വളര്‍ത്തമ്മയായ സിമോണ്‍ ടാറ്റയാണ് വിദേശിയായ ആ സ്ത്രീരത്‌നം ഇന്ന് 159000 കോടി രൂപ വിപണി മൂല്യമുള്ള ട്രെന്റ് എന്ന കമ്പനി സ്ഥാപിച്ചത് സിയോണ്‍ ടാറ്റയാണ് ജനീവയിൽ ജനിച്ചു വളർന്ന സിമോൺ ഒരു ടൂറിസ്റ്റായി ഇന്ത്യയിലെത്തുമ്പോൾ അവർക്ക് അറില്ലായിരുന്നു താൻ എത്തിയിരിക്കുന്നത് ഒരു ബിസിനസ് സാമ്രാജ്യത്തിലേക്കാണെന്ന്. ഇരുപത്തിമൂന്നുകാരിയായ ആ ജനീവക്കാരി രത്തന്‍ ടാറ്റയുടെ പിതാവ് നേവല്‍ ഹോര്‍മുസ്ജി ടാറ്റയെ കണ്ടുമുട്ടിയതാണ് കാര്യങ്ങളുടെ തുടക്കം. സിയോണ്‍ നേവല്‍ ഹോര്‍മുസ്ജി ടാറ്റയ്‌ക്കൊപ്പം താമസം ആരംഭിച്ചു. പിന്നീട് സിമോണ്‍ ടാറ്റ സ്ഥിരമായി മുംബൈയിലേക്ക് താമസം മാറി. രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരനായ നോയല്‍ ടാറ്റയ്ക്ക് 1957ല്‍ ജന്മം നല്‍കി. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം സിയോണ്‍, ടാറ്റ ഓയില്‍മില്‍സിന്റെ സബ്‌സിഡിയറി കമ്പനിയായ ലാക്‌മെയില്‍ ജോയിന്‍ ചെയ്തു. 20 വര്‍ഷം സിയോണ്‍ ഈ കമ്പനിയില്‍ പ്രവര്‍ത്തിച്ചു. പിന്നീട്…

Read More